dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളംനാട്ടുവർത്തമാനം

ക്ഷീര വികസന മേഖല സ്വയംപര്യാപ്തതയുടെ സഞ്ചാരവഴിയില്‍

കന്നുകാലി വളർത്തല്‍ ആദായകരമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പാല്‍ ലഭ്യമാകുന്നതിനും നിരവധി പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് നടപ്പാക്കി വരുന്നതെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്.

പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന വകുപ്പിന്റെ വരുംകാല പദ്ധതികളെക്കുറിച്ച്‌ ശാലിനി ഗോപിനാഥ് ‘കേരളകൗമുദി”യുമായി സംസാരിക്കുന്നു:? ക്ഷീര വികസന വകുപ്പിന്റെ പ്രധാന പദ്ധതികള്‍. കന്നുകാലി കർഷകർക്ക് സാമ്ബത്തികമായും സാങ്കേതികമായുമുള്ള സഹായങ്ങള്‍ നല്‍കി പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതമാക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പാലിനെക്കുറിച്ച്‌ അവബോധം നല്‍കുക, ലഭിക്കുന്ന പാല്‍ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കുക, ഫുഡ് സേഫ്ടി സ്റ്റാൻഡേർഡ് പ്രകാരം ഗുണമേന്മയുള്ള പാല്‍ തിരഞ്ഞെടുക്കാൻ ക്ഷീര സംഘങ്ങളെ പ്രാപ്തരാക്കുക… തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനം. ക്ഷീരകർഷകർക്ക് പെൻഷൻ നല്‍കുന്ന ക്ഷേമനിധി ബോർഡ് രാജ്യത്ത് ആദ്യത്തേതാണ്.?പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തി ലക്ഷ്യം സാദ്ധ്യമാക്കാൻ… വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ഇക്കാര്യത്തില്‍ അതീവ താത്പര്യമാണ് കാണിക്കുന്നത്. ഫണ്ട് വകയിരുത്തുന്നതിന് പ്ലാനിംഗ് ബോർഡില്‍ അടക്കം ശക്തമായ ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. കഴിഞ്ഞവർഷം കടുത്ത ചൂടും വരള്‍ച്ചയും കാരണം ജല ലഭ്യത കുറഞ്ഞപ്പോള്‍ പാല്‍ ഉത്പാദനത്തില്‍ വലിയ കുറവുണ്ടായി. ഉത്പാദനം കൂട്ടാൻ പശുക്കളെ വാങ്ങി നല്‍കുന്ന മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം വകുപ്പിന്റെ പ്രധാന ഹ്രസ്വകാല പദ്ധതിയാണ്.? പാല്‍ ഉത്പാദന ചെലവ് കൂടുതലാണല്ലോ… പുല്ലും വൈക്കോലുമെല്ലാം അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവരേണ്ടതുണ്ട്. നമുക്ക് ആവശ്യമുള്ള തീറ്റപ്പുല്ല് ഉള്‍പ്പെടെ പുറത്തുനിന്ന് കൊണ്ടുവരുമ്ബോള്‍ ഉത്പാദനച്ചെലവ് വല്ലാതെ കൂടുന്നു. തീറ്റപ്പുല്ലും വൈക്കോലും സപ്ലിമെന്റുകളും സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി, ലിറ്ററിന് മൂന്നു രൂപ വരെ സബ്സിഡി നല്‍കുന്നു.? പുതിയ പദ്ധതികള്‍. നിലവില്‍ നമ്മുടെ പ്രതിശീർഷ പാല്‍ ലഭ്യത 196 ഗ്രാം ആണ്. ഇത് 250 ഗ്രാം ആയെങ്കിലും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിദിനം 16 ലക്ഷം ലിറ്ററിന്റെ കുറവുണ്ടെന്നതാണ് ഏകദേശ കണക്ക്. ചെലവ് കുറയ്ക്കുന്നതിനായി പരമാവധി സ്ഥലങ്ങളിലേക്ക് തീറ്റപ്പുല്‍ ഉത്പാദനം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. പാല്‍ വില്പന മാത്രമല്ല, പാലിനെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയും കർഷകർക്ക് അധിക വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നു.? കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടാൻ എന്തു ചെയ്യാനാകും. കൊഴുപ്പും കൊഴുപ്പ് ഇതര ഖരപദാർത്ഥങ്ങളും അടിസ്ഥാനമാക്കിയുള്ള വിലനിർണയത്തിനു പുറമേ, മൈക്രോ ബയോളജിക്കല്‍ ക്വാളിറ്റി മെച്ചപ്പെടുത്തുന്ന പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്. ഉപഭോക്താവിന് കൂടുതല്‍ ഗുണമേന്മയുള്ളതും, കർഷകന് മെച്ചപ്പെട്ട വില ലഭിക്കുന്നതുമായ പ്രീമിയം മില്‍ക്ക് ഉത്പാദനത്തിന് പൈലറ്റ് പദ്ധതി നടപ്പാക്കണം. ഈ മേഖലയില്‍ കൂടുതല്‍ യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും വരേണ്ടതുണ്ട്. ധനസഹായ പദ്ധതികള്‍ പൂർണമായി ഒഴിവാക്കി, ബാങ്ക് വായ്പകള്‍ക്ക് പലിശ മുഴുവനായി നല്‍കുന്ന പദ്ധതിയും ആലോചിക്കേണ്ടതുണ്ട്.? പുതിയ ചെറുപ്പക്കാർ ക്ഷീരോത്പാദന മേഖലയിലേക്ക് വരുന്നുണ്ടോ. അങ്ങനെയുള്ളവരുടെ എണ്ണം കൂടുന്നതായി പറയാനാവില്ല. അതേസമയം, വലിയ ശമ്ബളമുള്ള ഐ.ടി ജോലി ഉപേക്ഷിച്ചു പോലും ഈ മേഖലയിലേക്കു വരുന്ന ധാരാളം പേരുണ്ട്.? ക്ഷീരഗ്രാമം പദ്ധതിയെക്കുറിച്ച്‌. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌, 25 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് വഴിയും 25 ലക്ഷം രൂപയുടെ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിലും നടത്തുന്നതാണ് ക്ഷീരഗ്രാമം പദ്ധതി. പത്തുലക്ഷം രൂപയെങ്കിലും ഇതിനു വകയിരുത്താൻ താത്പര്യമുള്ള പഞ്ചായത്തുകളെയാണ് സ്കീമില്‍ ഉള്‍പ്പെടുത്തുന്നത്.? ക്ഷീരശ്രീ പോർട്ടല്‍. കർഷകർക്കു ലഭിക്കേണ്ട ധനസഹായ പദ്ധതികള്‍ക്കെല്ലാം ഈ പോർട്ടല്‍ വഴി അപേക്ഷിക്കാം. ഗുണഭോക്താളുടെ തിരഞ്ഞെടുപ്പ് സുതാര്യമായി സോഫ്റ്റ്‌വെയർ വഴിയാണ് ചെയ്യുന്നത്. അക്കൗണ്ടില്‍ ധനസഹായമെത്തും. പോർട്ടലിനെ ക്ഷീര സംഘങ്ങളുടെ സമ്ബൂർണ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ആയി പരിഷ്കരിച്ചു വരികയാണ്.? സംസ്ഥാനത്ത് പാല്‍പ്പൊടി ഫാക്ടറിയുടെ ആവശ്യകത എന്തായിരുന്നു. ഡയറി ഇൻഡസ്ട്രി സ്റ്റെബിലൈസ് ചെയ്യാൻ ഒരു പാല്‍പ്പൊടി ഫാക്ടറിയുടെ ആവശ്യകതയുണ്ട്. സ്റ്റാൻഡേർഡൈസേഷൻ അനുസരിച്ച്‌ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ചില സന്ദർഭങ്ങളില്‍ പാല്‍പ്പൊടി ചേർക്കേണ്ടിവരും. അതിനു വേണ്ടുന്ന പാല്‍പ്പൊടി അന്യസംസ്ഥാനത്തു നിന്ന് വാങ്ങുകയാണ് ചെയ്തിരുന്നത്. കൊവിഡ് കാലത്ത് പാല്‍ ലഭ്യത കൂടുതലായിരുന്നപ്പോള്‍ നമ്മള്‍ അന്യസംസ്ഥാനത്തേക്ക് പാല്‍ കൊണ്ടുപോയാണ് പാല്‍പ്പൊടിയാക്കി തിരികെ കൊണ്ടുവന്നത്. മലപ്പുറത്തെ മൂർക്കനാട്ട് കഴിഞ്ഞ ഡിസംബറിലാണ് മില്‍മയുടെ പാല്‍പ്പൊടി ഫാക്ടറി തുടങ്ങിയത്. 50 മെട്രിക് ടണ്‍ പ്രതിദിന ഉത്പാദന ശേഷി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button