കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍, പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു

ഡീസലിന്റെ വില്‍പ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതല്‍ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു.
2021 നവംബർ 4 ന് മുമ്ബ് ഡീസലിന്റെ വില്‍പ്പന നികുതി 24 ശതമാനമായിരുന്നുവെന്നും ലിറ്ററിന് വില്‍പ്പന വില 92.03 രൂപയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. 2024 ജൂണ്‍ 15 ന് കർണാടക സംസ്ഥാന സർക്കാർ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പിന്നീട് ഒമ്ബത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയർത്തിയത്.വർധനവിന് ശേഷവും, അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡീസല്‍ വില കുറവാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ഹൊസൂരില്‍ (തമിഴ്നാട്) 94.42 രൂപയും, കാസർഗോഡില്‍ (കേരളം) 95.66 രൂപയും, അനന്തപുരയില്‍ (ആന്ധ്രാപ്രദേശ്) 97.35 രൂപയും ഹൈദരാബാദില്‍ (തെലങ്കാന) 95.70 രൂപയും കാഗലില്‍ (മഹാരാഷ്ട്ര) 91.07 രൂപയുമാണ് വിലയെന്നും സർക്കാർ പറഞ്ഞു. അതേസമയം വിലവർധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. കോണ്‍ഗ്രസ് സർക്കാർ വസ്തുക്കള്‍ക്ക് ഒന്നൊന്നായി നികുതി ചുമത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക വിമർശിച്ചു. സംസ്ഥാന സർക്കാർ വില വർധിപ്പിക്കുകയാണെന്നും ദരിദ്രരുടെയും ഇടത്തരക്കാരുടെയും രക്തം കുടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു….. ‘സാമ്ബത്തിക വർഷാവസാനം കേസെടുക്കാനാകില്ല’; വിചിത്ര വാദവുമായി പൊലീസ്, പരാതിയുമായി സ്റ്റേഷൻ കയറിയിറങ്ങി വയോധികപാലിന്റെ വില വർധിപ്പിച്ചു, മാലിന്യ ശേഖരണത്തിന് സെസ് ഏർപ്പെടുത്തി, ഇപ്പോള്‍ പെട്ടെന്ന് ഡീസലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡീസലിന്റെ വില വർദ്ധിച്ചാല്‍ പാല്, പച്ചക്കറികള്‍, പഴങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ടാക്സികള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വില വർധിക്കുമെന്ന് സ്വയം പ്രഖ്യാപിത സാമ്ബത്തിക വിദഗ്ദ്ധനായ സിദ്ധരാമയ്യയ്ക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഡീസല്‍ വില വർധനവിന്റെ പേരില്‍ ബസ് ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിക്കുമെന്നതില്‍ സംശയമില്ലെന്നും അശോക പറഞ്ഞു.