കെ.എം. മാണി ജനമനസുകളില്‍ ജീവിക്കുന്ന നേതാവ്: മന്ത്രി റോഷി അഗസ്റ്റിന്‍

ചെറുതോണി: ജനമനസുകളില്‍ ഇന്നും ജീവിക്കുന്ന നേതാവാണ് കെ.എം. മാണിയെന്ന് മന്തി റോഷി അഗസ്റ്റിൻ. ഇടുക്കി നിയോജകമണ്ഡലംതല കാരുണ്യ ദിനാചരണം മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.പ്രവര്‍ത്തനമേഖലകളിലെല്ലാം കരുണയും അശരണര്‍ക്ക് ആലംബവുമായി മാറാന്‍ കഴിഞ്ഞതിലൂടെയാണ് അദ്ദേഹം ജനമനസുകളില്‍ ജീവിക്കുന്നത്. കാരുണ്യ ചികിത്സാ പദ്ധതിയും കാരുണ്യ ബെനോവലന്‍റ് സ്‌കീമും സാധാരണക്കാരായ കൂടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് അദ്ദേഹത്തിന്‍റെ മരണശേഷവും കേരള കോണ്‍ഗ്രസ്-എം കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്നത്. അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്ബി നല്‍കിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് മന്ത്രി കാരുണ്യദിനാചരണത്തിന്‍റെ ഭാഗമായത് .പാര്‍ട്ടി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്‍റ് ഷാജി കാഞ്ഞമല അധ്യക്ഷത വഹിച്ചു. പടമുഖം സ്‌നേഹ മന്ദിരം ഡയറക്ടര്‍ ബ്രദര്‍ വി.സി. രാജു, പാര്‍ട്ടി നേതാക്കളായ ജോസ് കുഴികണ്ടം, ടി.പി. മല്‍ക്ക, ഷിജോ തടത്തില്‍, ജയിംസ് മ്ലാക്കുഴി, ബേബി കാഞ്ഞിരത്താംകുന്നേല്‍, ജോര്‍ജ് അമ്ബഴം, ജോമോന്‍ പൊടിപാറ, റോണിയോ ഏബ്രഹാം, വില്‍സണ്‍, വിപിന്‍ സി. അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.