ദുരന്തത്തെ സർക്കാർ കൊള്ളയടിക്കുന്നു; വയനാട് പുനരധിവാസം അവതാളത്തിൽ – കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസം സമ്പൂർണമായി അവതാളത്തിലായിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് രൂപ സംസ്ഥാന സർക്കാരിന്റെ കൈയ്യിൽ ഉണ്ടായിട്ടും വയനാട് പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ ഒരു നടപടിയും എടുക്കുന്നില്ല. രണ്ടു എസ്റ്റേറ്റ് ഏറ്റെടുത്തുവെന്നായിരുന്നു അവകാശവാദം. ഇപ്പോൾ അത് ഒരു എസ്റ്റേറ്റായി. ആ എസ്റ്റേറ്റിൻ്റെ കാര്യത്തിൽ തന്നെ പല തർക്കങ്ങളും നിലനിൽക്കുകയാണ്.വയനാട്ടിലെ ദുരന്തബാധിതർ ഇപ്പോൾ സമ്മതിക്കുന്നു, പണമില്ലാത്തതു കൊണ്ടല്ല, സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണാണ് പുനരധിവാസം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.ആദ്യം പറഞ്ഞത് 10 സെന്റ് ഭൂമി കൊടുക്കുമെന്നായിരുന്നു. ഇപ്പോൾ അതിന്റെ പകുതിയായി ഭൂമി. വീട് വാങ്ങാൻ ആളില്ലാതായിരിക്കുന്നു. ഇവർ പറയുന്നത് അനുസരിച്ച് ഇവർ പറയുന്ന സ്ഥലത്ത് പുനരധിവസിപ്പിക്കാൻ താത്പര്യമില്ലെന്നാണ് ആൾക്കാർ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.സന്നദ്ധസംഘടനങ്ങളും രാഷ്ട്രീയപാർട്ടികളുമെല്ലാം നേരെത്തെ പറഞ്ഞകാര്യത്തിൽ നിന്നും പിന്നോട്ടുപോയി. കാരണം ഇരട്ടി വിലകൊടുക്കണമെന്നാണ് പറയുന്നത്. വീടുവെച്ചുകൊടുക്കാമെന്ന് പറയുന്നവരുടെ കൈയ്യിൽ നിന്നും 1000 സ്ക്വയർ ഫീറ്റ് വീടിന് 30 ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. വീട് വേണ്ട ഞങ്ങൾക്ക് വീടും സ്ഥലവും വാങ്ങാൻ പണം മതിയെന്നുള്ളവർക്ക് ഇവർ 15 ലക്ഷമാണ് കൊടുക്കുന്നത്. നോക്കൂ ഒരു സർക്കാർ ദുരന്തത്തെ എത്രമാത്രം കൊള്ളയടിക്കാനുള്ള അവസരമാക്കിയെടുക്കുന്നതിനുള്ളതെളിവാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.