dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തന്റെ ഭാര്യയെ കൊല്ലാനും പദ്ധതിയിട്ടുരുന്നു; ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ ചെന്താമര

നെന്മാറ: നെന്‍മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്റെ ഭാര്യയേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജാമ്യത്തിലിറങ്ങി ഭാര്യ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതെന്നാണ് സൂചന. മാട്ടായയില്‍ നിന്നിറങ്ങി രാത്രി തിരികെ വന്നത് രണ്ട് പേരെക്കൂടി വകവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ മൊഴിയെടുത്തത്.രണ്ട് ദിവസത്തെ ഒളിവുജീവിതത്തിന്റെ അവശതയുണ്ടായിരുന്നെങ്കിലും കൂസലില്ലാതെയാണ് മറുപടികള്‍ നല്‍കിയത്. നാട്ടുകാരി തന്നെയായ യുവതിയെ പ്രേമിച്ച് വിവാഹം കഴിച്ചതാണെന്ന് ചെന്താമര പറഞ്ഞിട്ടുണ്ട്. ചെന്താമരയില്‍ നിന്നുള്ള മോശം അനുഭവങ്ങളെ തുടര്‍ന്നാണ് ഭാര്യയും മകളും വേര്‍പിരിഞ്ഞത്. സുധാകരന്റെ ഭാര്യ സജിത കാരണമാണിതെന്നാണ് ഇയാള്‍ ധരിച്ചിരുന്നത്. സജിതയുടെ മരണത്തിന് സുധാകരന്‍ തന്നോട് പ്രതികാരം ചെയ്യുമെന്ന ഭയവും ഇയാള്‍ക്കുണ്ടായിരുന്നു. അതാണ് സുധാകരനെ ലക്ഷ്യമിട്ടതെന്നാണ് സൂചന. സ്റ്റേഷനില്‍ എത്തിയയുടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.2019-ല്‍ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയില്‍ കഴിഞ്ഞത്. തുടര്‍ന്ന്, വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂര്‍ മാത്രമാണ് നീണ്ടത്. ചെന്താമര പിടിയിലായതോടെ ബോയന്‍ കോളനിയിലെ ഇയാളുടെ അയല്‍വാസികള്‍ തന്നെയാണ് കൂടുതല്‍ ആശ്വസിക്കുന്നത്. ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ഒരുമാസമായി തിരുത്തമ്പാടം ബോയന്‍ കോളനിയിലെ വീട്ടില്‍ താമസം ഉറപ്പിച്ചിരുന്നത് അയല്‍വാസികളെ ഭയപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button