ഉജ്ജ്വല ബാല്യം പുരസ്കാര നേട്ടത്തിലൂടെ ആദിശ്രീ അനിൽ, ജഗദ്കൃഷ്ണ, എയ്ഡിൻ, സ്നേഹ എന്നിവർ ഇടുക്കിയുടെ അഭിമാന താരങ്ങളായി

ഉജ്ജ്വല ബാല്യം പുരസ്കാര നേട്ടത്തിലൂടെ ആദിശ്രീ അനിൽ, ജഗദ്കൃഷ്ണ, എയ്ഡിൻ, സ്നേഹ എന്നിവർ ഇടുക്കിയുടെ അഭിമാന താരങ്ങളായി സുനിൽ കെ കുമാരൻ വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. പൊതു വിഭാഗത്തിൽ (6-11 വയസ് ) നെടുങ്കണ്ടം വലിയവീട്ടിൽ ആദിശ്രി അനിൽ (10), ഇടപ്പള്ളി തത്തക്കൽ വീട്ടിൽ ജഗത്കൃഷ്ണ ബിജു, ഭിന്നശേഷി വിഭാഗത്തിൽ അടിമാലി കാർമൽ ജ്യോതി സ്പെഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ എയ്ഡിൻ വിൻസൻ്റും സ്നേഹ എന്നിവരാണ് അവാർഡിന് അർഹരായവർ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 മുതല്‍ 11 വയസ് വരെയും 12 മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കുഞ്ഞ് കുട്ടിയായിരുന്ന നാൾ മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 1500 ൽ പരം വൃക്ഷ തൈകൾ നടുകയും ഒപ്പം വിത്തുകളും വിതരണം ചെയ്തതോടെ ആദിശ്രീ അനിൽ പ്രിയങ്കരിയായി മാറിയത്. മാതാപിതാക്കളായ അനിലും ജിനും ചേർന്ന് ആദിശ്രീ കൊണ്ട് സ്വന്തം പുരയിടത്തിൽ വൃക്ഷതൈ നട്ടാണ് ഓരോ ജന്മദിനവും ആഘോഷിച്ചിരുന്നത്. ഇതിനെതുടർന്ന് വിശേഷദിനങ്ങളിലും വിവിധ ഇനങ്ങളിലുള്ള വൃക്ഷ തൈകൾ നട്ടു തുടങ്ങി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍, സ്കൂള്‍, കോളേജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കളക്ട്രേറ്റില്‍ വരെ വ്യക്ഷതൈകൾ ഇതിനോടകം നട്ടുകഴിഞ്ഞു. ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ് ഉടമ കൂടിയാണ് ആദിശ്രീ. നെടുങ്കണ്ടം പഞ്ചായത്ത് യൂ പി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിശ്രീ. സഹോദരങ്ങളായ അനുശ്രീ, ആദികേഷ് ചേച്ചിയുടെ വഴി പിൻതുടർന്ന് പോരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോർട്ടിക് എന്നിവയുടെ സഹായത്തോടെ നടത്തിയ പരീക്ഷണങ്ങളാണ് മൂലമറ്റം സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മിഡിയം ഹയർ സെക്കൻഡറി സ്കൂളിലെ +2 വിദ്യാർത്ഥിയായ ജഗത് കൃഷ്ണ ബി* യെ അവാർഡിന് അർഹനാക്കിയത്.വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയാൽ ബസർ മുഴക്കി വാഹനം തനിയെ നിൽക്കുന്നതും, പ്രായമായവർ, ശാരീരിക വൈകല്യമുള്ളവരും താമസിക്കുന്ന വീടുകൾക്ക് തീ പിടിച്ചാൽ തനിയെ തീ അണക്കുന്ന കാർ എന്നിവയുടെ കണ്ടുപിടിത്തം ജഗത് കൃഷ്ണ നടത്തിയിരുന്നു. ബിജു, ശ്രുതി ദമ്പതികളുടെ പുത്രനാണ് ജഗദ് കൃഷ്ണ. സഹോദരൻ : ഭരത് കൃഷ്ണ ബിജു. ഭിന്നശേഷി വിഭാഗത്തിൽ അടിമാലി കാർമൽ ജ്യോതി സ്പെഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ എയ്ഡിൻ വിൻസൻ്റും സ്നേഹ* എന്നിവരെ തിരഞ്ഞെടുത്തത്. ആറ് മുതൽ 11 വയസ് ഭിന്നശേഷി വിഭാഗത്തിൽ എയിഡൻ വിൻസൻ്റും, 12 – 18 വയസ് ഭിന്നശേഷി വിഭാഗത്തിൽ സ്നേഹയും അവാർഡ് കരസ്ഥമാക്കി