ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിൽ ഇ.ഡിയുടെ ആദ്യത്തെ അറസ്റ്റ് ; നാലു ചെന്നൈ സ്വദേശികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ കേസിൽ ഇ.ഡിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. നാലു ചെന്നൈ കാഞ്ചീപുരം സ്വദേശികളെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നവരെയാണ് അറസ്റ്റ് ചെയ്‌തത്.കേരളത്തിൽ രജിസ്റ്റർ ചെയ്ത 10 കേസുകളിലാണ് ഇ.ഡിയുടെ അറസ്റ്റ്. ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്‌ത രേഖകൾ ദുരുപയോഗം ചെയ്‌തു, ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം പ്രതികൾ കൈക്കലാക്കുന്നു, മോർഫിങ്ങിലൂടെ നഗ്നചിത്രങ്ങൾ കാട്ടി ഇടപാടുകാരിൽ നിന്നും വലിയ തുക തട്ടി തുടങ്ങിയ കാര്യങ്ങളും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.പോലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസന്വേഷണം നടത്തിയത്. അതിൻ്റെ അടിസ്ഥാനത്തിൽ ഈ കേസിലെ രാജ്യാന്തരകണ്ണികളെന്നു സംശയിക്കുന്ന നാലുപേരെ അറസ്റ്റ് ചെയ്തത്. കതിരവൻ രവിയുടെ അക്കൗണ്ടിൽ 110 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. അതിൽ 105 കോടിയും പോയിരിക്കുന്നത് ബോംബെ ആസ്ഥാനമായ കമ്പനിയിലേയ്ക്കാണ്.. അത്തരത്തിൽ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവർ നടത്തിയത്.ചൈനീസ് ആപ്പുകൾ വഴി ഇവരുടെ ലോൺ ആപ്പുകൾ ആര് ലൗൺലോഡ് ചെയ്യുന്നുവോ അവരുടെ മൊബൈൽ ഡേറ്റ ഫോട്ടോകൾ സഹിതം ഇവരുടെ കൈകളിലെത്തുന്നു. പിന്നീട് ഫോണിൻ്റെ നിയന്ത്രണം ഇവരുടെ കൈയ്യിലാകുന്നു. ലോൺ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ വിവരങ്ങൾ ഇത്തരത്തിൽ ഇവർ ശേഖരിക്കുന്നു. വ്യക്തിപരമായി ചിത്രങ്ങളും ഇവർ പിന്നീട് ദുരുപയോഗം ചെയ്യുന്നു.ആദ്യം ചെറിയ തുകകൾ നൽകി. പിന്നീട് വലിയ തുകകൾ നൽകുന്നതാണ് ലോൺ ആപ്പിന്റെ രീതി. ലോൺ തുക കൂടുമ്പോൾ പലിശയിനത്തിൽ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ ചിത്രങ്ങൾ വെച്ച് ഇവർ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.ഇത്തരം ലോൺ ആപ്പ് തട്ടിപ്പുകേസിൽ രണ്ട് ആത്മഹത്യാകേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് മുൻപ് ദക്ഷിണേന്ത്യയിൽ ആകെ നടന്നത് ബെംഗളൂരുവിലെ ഒരു അറസ്റ്റ് മാത്രമാണ്. ഹരിയാനയിലടക്കം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാലുദിവസത്തെ കസ്റ്റഡിയിലേയ്ക്ക് ഇവരെ നൽകിയിരിക്കുന്നത്