സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി: ‘എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണം’

ഭിന്നശേഷി സംവരണത്തിനായി തസ്തികള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ എൻഎസ്എസിന് കീഴിലുള്ള സ്കുളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം.
ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദ്ദേശം. എൻഎസ്എസിന് കീഴിലുള്ള സ്കൂളുകളില്‍ ഭിന്നശേഷിക്കാർക്കായി അറുപത് സീറ്റുകള്‍ മാറ്റിവെച്ചതായി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.ഇതോടെ കഴിഞ്ഞ നാല് വർഷത്തിനിടെ നിയമനം നടന്ന 350 ലധികം തസ്തികള്‍ സ്ഥിരമാകും. കേസില്‍ എൻഎസ്എസിനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു അഭിഭാഷകരായ എം ഗീരീഷ് കുമാർ, വിജുലാല്‍ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി ദിനേഷ്, സ്റ്റാൻ്റിങ് കൗണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് ഹാജരായത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനാല്‍ തസ്തിക അംഗീകരിക്കാത്തതിനെതിരെ മറ്റു എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകർ നല്കിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.