ആധുനീക സൗകര്യങ്ങളോടു കൂടിയുള്ള വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങൾക്ക് തുടക്കമായി.

ആധുനീക സൗകര്യങ്ങളോടു കൂടിയുള്ള വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങൾക്ക് തുടക്കമായി. MLA ഫണ്ട് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിയിടം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 50 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത് പ്രോജക്ട് എക്സിക്യൂഷൻ & മാനേജ്മെന്റ് സ്പോട്സ് കേരളാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എറണാകുളം പ്രൈം ടെക് എൻജിനിയറിംഗിനാണ് നിർമ്മാണ ചുമതലതോട്ടം മേഖലയിൽ നിന്നും നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കു വാൻ വേദിയായ വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ദേശീയ പാതയോട് ചേർന്നുള്ള വശത്ത് 9 അടി ഉയരത്തിൽ ഫെൻസിംഗ് സ്ഥാപിക്കും. ഈ ഭാഗത്തായി വോളീബോൾ കോർട്ടും കബടി കോർട്ടുംനിർമ്മിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടം മുതൽ ഫെൻസിംഗ് നിർമ്മിച്ച് ഗേറ്റ് സ്ഥാപിച്ച് സ്റ്റേഡിയം സുരക്ഷിതമാക്കും. ഗ്രൗണ്ട് അനുയോജ്യമായ മണ്ണ് ഉപയോഗിച്ച് നിരത്തി കായിക മേളകൾക്കനുയോജ്യമായ ട്രാക്കും ക്രിക്കറ്റ് ഫുഡ്ബോൾ എന്നിവയ്ക്കനുയോജ്യമായ ഗ്രൗണ്ടാക്കി മാറ്റുവാനാണ് തീരുമാനം ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി വർക്ക് സൂപ്പർവൈസർ പറയുന്നു.മഴക്കാലങ്ങളിൽ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇരുവശങ്ങളിലും ട്രൈനേജുകൾ സ്ഥാപിക്കും. ശബരിമല മണ്ഡലകാലത്തെ വാഹന പാർക്കിംഗ് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്കുള്ള വാഹന പ്രവേശനാനുമതി കൂടാതെ കന്നുകാലികൾ കയറി സ്റ്റേഡിയം വൃത്തിഹീനമാ ക്കുന്നതും തടയുവാനാണ് ഗേറ്റ് സ്ഥാപിച്ച് സുരക്ഷിതമാക്കുന്നത്. നിലവിൽ വെളിച്ച സൗകര്യമില്ലാത്ത മിനിസ്റ്റേഡിയം ഫ്ലഡ്ലൈറ്റുകൾ സ്ഥാപിച്ച് പ്രകാൾ ഭരിതമാക്കും. സ്റ്റേഡിയത്തിലെ ഗാലറി നവീകരിച്ച് ഇരിപ്പിട സൗകര്യവും ഒരുക്കും. ഇത്തരം നവീകരണ പ്രവർത്തനങ്ങളി ലൂ ടെ വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ മുഖഛായ തന്നെ മാറുെമെന്നാണ് കായി യ പ്രേമികളുടെ പ്രതീക്ഷ. പീരുമേട് MLA വാഴൂർ സോമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിയിടം പദ്ധതിയിൽ ഉൾപ്പെടുത്തിയ 50 ലക്ഷവും കൂടി ഒരു കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കാലതാമസം കൂടാതെ സ്റ്റേഡിയം കായിക ലോകത്തിന് സമർപ്പിക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്