dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുട്ടം-കരിങ്കുന്നം സമ്പൂര്‍ണ കുടിവെള്ള പദ്ധതി; ശുദ്ധീകരണ ശാലയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍

മുട്ടം: മുപ്പതിനായിരത്തിലധികം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തുന്ന സമ്ബൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണ അന്തിമഘട്ടത്തില്‍. മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ശുദ്ധീകരണ ശാലയുടെ നിർമാണമാണ് പെരുമറ്റത്ത് പുരോഗമിക്കുന്നത്. പമ്ബിങ് മോട്ടോർ, പമ്ബിങ് ലൈൻ, ടൈല്‍ പാകല്‍ തുടങ്ങിയ 20 ശതമാനം ജോലികള്‍ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതില്‍ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത് സംസ്ഥാന പാതയിലൂടെയാണ്. അതിനാല്‍ ശബരിമല സീസണിന് ശേഷമേ ആരംഭിക്കുകയുള്ളു.എം.വി.ഐ.പിയില്‍നിന്ന് ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്‍റ് സ്ഥലത്താണ് പ്ലാന്‍റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്‍റ് നിർമിക്കാൻ ചെലവാകുന്നത് 11.35 കോടിയാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്ലാന്‍റ് നിർമിക്കുന്നത്. മൂലമറ്റം നിലയത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറംതള്ളുന്ന ജലമാണ് ശുദ്ധീകരണ പ്ലാന്‍റിലേക്ക് എടുക്കുക. ഇത് ശുചീകരിച്ച്‌ കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും. 100 കോടിയുടെ പദ്ധതി 100 കോടിയോളം രൂപയാണ് മുട്ടം-കരിങ്കുന്നം സമ്ബൂർണ പദ്ധതിക്കായി വേണ്ടിവരുന്നത്. നബാർഡിന്‍റെയും ജല്‍ ജീവൻ മിഷന്‍റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരുവിഭാഗത്തില്‍നിന്നും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, 100 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മാത്തപ്പാറയിലെ പമ്ബ്ഹൗസ് നിലനിർത്തി കൂടിയ മോട്ടോറുകള്‍ സ്ഥാപിക്കും. ഇവിടെ നിന്ന് പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്ബ് ചെയ്യും. ശുചീകരണ ശേഷം ഇവിടെ നിന്നും കൊല്ലംകുന്ന്, കാക്കൊമ്ബ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ, കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതില്‍ കൊല്ലംകുന്ന്, മടത്തിപ്പാറ ഉള്‍പ്പടെയുള്ള ടാങ്കുകള്‍ നവീകരിക്കുമ്ബോള്‍ ഒമ്ബത് ടാങ്കുകള്‍ പുതിയതായി നിർമിക്കും. മലമുകളില്‍ നിർമിക്കുന്ന ടാങ്കുകളില്‍ നിന്നും വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button