സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എൻഡോസ്കോപിക് സബ്മുകോസല്‍ ഡിസെക്ഷൻ വഴി വലിയ ട്യൂമര്‍ നീക്കം ചെയ്തു

സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ആൻഡ് റിസർച്ച്‌സെന്ററില്‍ ഇടുക്കി സുദേശിയായ 34കാരന്റെ വൻകുടലിന്റെ തുടക്കതിലുണ്ടായിരുന്ന 8സെ. മീ വലിപ്പമുള്ള മുഴ ശാസ്ത്രക്രിയ കൂടാതെ എൻഡോസ്കോപ്പി വഴി നീക്കം ചെയ്തു. അമിതമായ വയറുവേദനയെത്തുടർന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ.. ബോണി ജോർജ്, അനേസ്തെഷ്യ വിഭാഗത്തിലെ ഡോ..മില്‍ട്ടാഎന്നിവരുടെ നേതൃത്വത്തില്‍ എൻഡോസ്കോപ്പി ശാസ്ത്രക്രിയ വഴി മുഴ പൂർണമായും നീകം ചെയ്തു. 2 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.സാധരണ ഗതിയില്‍ ഇത്തരം രോഗങ്ങള്‍ വന്നാല്‍ രോഗിയുടെ വലതു വശത്തെ കുടല്‍ നീക്കം ചേയുകയോ, ചില സന്ദർഭഗങ്ങളില്‍ കുടലിന്റെ പുറത്തേക്കു സ്റ്റോമ ബാഗ് ഘടിപ്പിക്കുക ആണ് ചെയ്യാറുള്ളത് .തുടർന്ന് രോഗിക്കു ആശുപത്രി വാസവും, ഇൻഫെക്ഷൻ സാദ്ധ്യത യും കൂടുതലായി വന്നേക്കം. എന്നാല്‍ എൻഡോസ്കോപ്പി വഴി ശാസ്ത്രക്രിയ മൂലം ഇതരത്തിലുള്ള ബുദ്ധിമുട്ടികള്‍ ഒന്നും തന്നെ നേരിടേണ്ടിവരുകയില്ല.എൻഡോസ്കോപ്പി ശാസ്ത്രക്രിയ വഴി കുടലിന്റെ മസ്സില്‍ ലയറിലെയോ, അടുത്തുള്ള കഴകളെയോ മറ്റു അവയവംങ്ങളിലേക്ക് ബാധിക്കാത്ത തരം വളർച്ചക്കളെ സുഖപെടുത്താൻ സാധിക്കും. രോഗനിർണയം വളരെ നേരത്തെ കണ്ടെത്തിയാല്‍ ഇത്തരം ശാസ്ത്രക്രിയകള്‍ ഫലപ്രദവും വിജയകരം ആക്കാൻ സഹായിക്കുമെന്ന് ഡോ. ബോണി ജോർജ് പറഞ്ഞു.