മറ്റ് സ്വത്തുക്കള്‍ ഉള്ളവര്‍ ഭൂപതിവ് നിയമപ്രകാരം ഭൂമിക്ക് അര്‍ഹരല്ല: ഹൈക്കോടതി

: മറ്റ് സ്വത്തുവകകള്‍ സ്വന്തമായുള്ളവർ ഭൂപതിവ് നിയമപ്രകാരം ഭൂമി പതിച്ചുകിട്ടുന്നതിന് അർഹരല്ലെന്നു ഹൈക്കോടതി.
ചായ, കാപ്പി, റബർ, ഏലം തുടങ്ങിയവയ്ക്കുവേണ്ടി പാട്ടത്തിനു നല്‍കിയ സർക്കാർ ഭൂമിയില്‍ ഭൂമി പതിച്ചുനല്‍കല്‍ നിയമപ്രകാരം ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.ഇടുക്കി ദേവികുളം ആനവിരട്ടിയിലെ 99.61 ഏക്കർ പാട്ടഭൂമി പതിച്ചുകിട്ടാനുള്ള സ്വകാര്യവ്യക്തികളുടെ അപേക്ഷ തള്ളിയ റവന്യു വകുപ്പിന്‍റെ നടപടി ശരിവച്ചാണു ഹൈക്കോടതിയുടെ വിശദീകരണം.ഏലപ്പാട്ട നിയമപ്രകാരം വർഷങ്ങളായി തങ്ങളുടെ കൈവശമുള്ള ഭൂമി ഭൂപതിവ് നിയമപ്രകാരം പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരങ്ങളടക്കം ഒമ്ബതു പേർ നല്‍കിയ ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്.2017ല്‍ ആനവിരട്ടി വില്ലേജിലെ 99.61 ഏക്കർ സ്ഥലം പതിച്ചുനല്‍കാനുള്ള ഹർജിക്കാരുടെ അപേക്ഷ തള്ളിയ റവന്യു അഡീ. ചീഫ് സെക്രട്ടറിയുടെ 2018 നവംബറിലെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. തങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാർക്കും പതിച്ചുനല്‍കരുതെന്ന് ഉത്തരവിടണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.ഏലം ഭൂമി നിയമപ്രകാരം മുഴുവൻ ഭൂമിയും പതിച്ചുനല്‍കണമെന്ന ആവശ്യവുമായി ഔസേഫ് വർക്കിയാണ് അപേക്ഷ സമർപ്പിച്ചത്. 1956ല്‍ ഇദ്ദേഹം മരിച്ചതോടെ ഹർജിക്കാരായ മക്കള്‍ അപേക്ഷകരായി തുടരുകയായിരുന്നു. അപേക്ഷയില്‍ നടപടികളില്ലാതായതോടെ അവകാശവാദവുമായി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു.സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രതികൂലമായതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഏലപ്പാട്ട നിയമപ്രകാരം ഹർജിക്കാർക്ക് ഭൂമിയില്‍ അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.രണ്ട് അപേക്ഷ ഔസേഫ് വർക്കി നല്‍കിയെങ്കിലും1935ലെ നിയമപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അവകാശം നല്‍കിയിട്ടില്ലെന്നും കക്ഷികള്‍ തമ്മിലുള്ള കരാർ മാത്രമാണു നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി.സുപ്രീംകോടതിയെ സമീപിച്ചിട്ടും ഹർജിക്കാർക്ക് അനുകൂല വിധിയുണ്ടായില്ല.ഹർജി തീർപ്പാക്കുമ്ബോള്‍ ഭൂപതിവ് നിയമപ്രകാരം അപേക്ഷ നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2017ല്‍ അപേക്ഷ നല്‍കിയത്.അപേക്ഷയില്‍ തീരുമാനം വൈകിയതോടെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അപേക്ഷ നിയമപരമായി തീർപ്പാക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് അപേക്ഷ തള്ളി റവന്യു സെക്രട്ടറിയുടെ ഉത്തരവുണ്ടായത്. ഈ നടപടിയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.