News
വിതുമ്പലോടെ വിട; പാലക്കാട് അപകടത്തിൽ മരിച്ച നാല് പേരുടെയും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു

പാലക്കാട്: കല്ലടിക്കോട് അപകടത്തില്‍ മരിച്ച നാല് പെണ്‍കുട്ടികളുടെ മൃതദേഹം തുപ്പനാട് കരിമ്ബനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാഠികളും ഉറ്റവരും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവരെ ഒരു നോക്കുകാണാൻ ഇവിടേക്ക് എത്തുന്നത്.പൊതുദർശനത്തിന് ശേഷം രാവിലെ പത്തരയോടെ തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം. വ്യാഴാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് അപകടം.പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയില്‍ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. കരിമ്ബ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.