dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വേനല്‍മഴ ലഭിച്ചതോടെ ഹൈറേഞ്ചില്‍ ചക്ക സുലഭം

മൂന്നാര്‍: ഓരോ മഴക്കാലത്തും ചക്ക മൂപ്പെത്തി പഴുത്ത്‌ നിലത്തുവീണ്‌ ചീഞ്ഞ്‌ പോകുന്ന കാഴ്‌ച ഹൈറേഞ്ചുകാര്‍ക്ക്‌ സുപരിചിതമാണ്‌.മുന്‍കാലങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി മൂപ്പെത്തിവരുന്ന ചക്ക വിലയ്‌ക്കെടുക്കാന്‍ ഹൈറേഞ്ചിലേ ക്കെത്തുന്നുവെങ്കിലും ഇത്തരത്തില്‍ വില്‍പ്പന നടക്കുന്നതിലും അധികം ചക്ക ഓരോ മഴക്കാലത്തും ഉപയോഗിക്കാതെ വെറുതെ നശിച്ചുപോകുന്നുണ്ട്‌.പുറംതൊലി മുതല്‍ അകക്കാമ്ബ്‌ വരെ ഉപയോഗയോഗ്യമെങ്കിലും കേരളം പ്രതിവര്‍ഷം പാഴാക്കുന്നത്‌ 2,000 കോടി രൂപയുടെ ചക്കയെന്നാണ്‌ കണക്ക്‌. അതേസമയം, തമിഴ്‌നാട്‌ ചക്കവിഭവങ്ങള്‍ കേരളത്തിലേക്കുള്‍പ്പെടെ കയറ്റി അയച്ച്‌ സമ്ബാദിക്കുന്നത്‌ കോടികളാണ്‌. ചക്കയില്‍ വരിക്ക ഇനത്തിനുമാത്രമാണ്‌ ഡിമാന്റ്‌. മറ്റുള്ളവ പ്ലാവിന്‍ ചുവട്ടില്‍ പഴുത്തുവീണ്‌ അഴുകി നശിക്കുന്നു. ചിപ്‌സും മറ്റുമുണ്ടാക്കി പണമാക്കേണ്ട ചക്കയാണ്‌ ഇങ്ങനെ കളയുന്നത്‌. പച്ചച്ചക്ക നന്നാക്കി എടുക്കാനുള്ള മടിയാണ്‌ പ്രധാന കാരണം. ചിപ്‌സ്യൂണിറ്റുകള്‍ പോലും ചക്ക നന്നാക്കാന്‍ ആളെ കിട്ടാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്ന്‌ ചിപ്‌സ് വരുത്തി പായ്‌ക്ക് ചെയ്‌താണ്‌ വില്‍പ്പന നടത്തുന്നത്‌. ഒരുകാലത്ത്‌ നാട്ടിപുറങ്ങളില്‍ പ്രധാന വിഭവമായിരുന്നു ചക്ക. അവിയലായും പുഴുക്കായും പഴമായും എല്ലാ വീട്ടിലും തിളങ്ങിനിന്ന ചക്കയെ പുതുതലമുറ പക്ഷേ കൈവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button