dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊടുങ്കാറ്റിൽ മുങ്ങി നാലായിരം ടൺ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പൽ

മോസകോ: കൊടുങ്കാറ്റിൽപ്പെട്ട മുങ്ങി നാലായിരം ടൺ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പൽ. വോൾഗോനെഫ്റ്റ് 212 എന്ന കപ്പൽ ആണ് രണ്ടായി ഒടിഞ്ഞ് മുങ്ങിയത്. സെന്റ് പീറ്റേഴ്സ്‌ബർഗിൽ രജിസ്റ്റർ ചെയ്ത ഈ കപ്പലിൽ അടുത്തിടെയാണ് അറ്റകുറ്റ പണികൾ നടത്തിയത്. കപ്പലിന്റെ മധ്യ ഭാഗത്ത് നിന്ന് വലിയൊരു ഭാഗം മുറിച്ച് മാറ്റിയ ശേഷം വീണ്ടും വെൽഡ് ചെയ്് ചേർത്തിരുന്നു. ഈ വെൽഡ് ചെയ്ത ഭാഗത്ത് വച്ചാണ് കപ്പൽ രണ്ടായി ഒടിഞ്ഞത്. അതേസമയം, കൊടുങ്കാറ്റിലുണ്ടായ ഈ അപകടം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 വർഷം പഴക്കമുള്ള 136 അടി നീളമുള്ള കപ്പലിൽ 15 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. 12 പേരെ ഇതിനോടകം അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ 11 പേർ ചികിത്സയിൽ കഴിയുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ഗാർഡിയൻ റിപ്പോർ ട്ട് ചെയ്യുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button