അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടു’; പാകിസ്ഥാൻ ഐഎസ്‌ഐ സഹായിച്ചുവെന്നും പിടിയിലായയാള്‍ വെളിപ്പെടുത്തിയതായി ഹരിയാന, ഗുജറാത്ത് എ ടി എസ്

ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാനെ കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്. പാകിസ്താൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സഹായത്തോടെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആക്രമണം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് ഹരിയാന, ഗുജറാത്ത് എ ടി എസ് അധികൃതരെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം തീവ്രവാദികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി അയോധ്യ മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.
അധികൃതർ പറയുന്നത് ഇങ്ങനെ: ‘നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് അബ്ദുല്‍ റഹ്മാൻ. ഫൈസാബാദില്‍ ഇറച്ചിക്കട നടത്തുന്ന ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഹാൻഡ് ഗ്രനേഡുകള്‍ ഉപയോഗിച്ച് രാമക്ഷേത്രത്തില്‍ ആക്രമണം നടത്തി വൻ നാശനഷ്ടം വരുത്താനായിരുന്നു അബ്ദുല്‍ റഹ്മാൻ്റെ പദ്ധതി. ഇതിനായി ഇയാള്‍ പലതവണ ക്ഷേത്രം നിരീക്ഷിക്കുകയും വിവരങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറുകയും ചെയ്തു.