അഹമ്മദാബാദ് വിമാന ദുരന്തം: ‘അപകടവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും അന്വേഷിക്കും’; റാം മോഹൻ റായിഡു

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം ടേക്ക് ഓഫിന് പിന്നാലെ ഇടിച്ചിറങ്ങി ഉണ്ടായ അപകടത്തിൽ 270 പേർ മരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. അപകടം ഉണ്ടായി ആദ്യദിനം തന്നെ എഐബി അന്വേഷണം ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാണിച്ചു. അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.ഡൽഹിയിൽ നിന്ന് അഹമ്മദാബാദ് വരെ ഒരു കുഴപ്പവും ഇല്ലാതെ വിമാനം പറന്നുവെന്നും അഹമ്മദാബാദിൽ നിന്നുള്ള ടേക് ഓഫിന് ശേഷം പൈലറ്റ് മെയ്ഡേ കോൾ നൽകിയെന്നും മന്ത്രി വ്യക്തമാക്കി. വിമാനത്തിൻ്റെ ബ്ളാക് ബോക്സ് ലഭിച്ചെന്നും അപകടവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല സമിതി തിങ്കളാഴ്ച യോഗം ചേരും. നിലവിലുള്ള ഡ്രീംലൈനർ വിമാനങ്ങളുടെ പ്രവർത്തന ശേഷി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം വിമാനത്തിന്റെ വാല്‍ഭാഗത്ത് നിന്ന് എയര്‍ ഹോസ്റ്റസിൻ്റെ ശരീരം ലഭിച്ചു. എന്‍എസ്ജിയുടെ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. നിലവില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനൊരുങ്ങിയിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.