ബഹിരാകാശത്ത് നിന്ന് ലോഹാവശിഷ്ടം ഭൂമിയിലേക്ക് പതിക്കുന്നു; കെസ്ലർ സിൻഡ്രോം യാഥാർഥ്യമാകുന്നുവോ?

കെനിയ: 1978-ൽ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ജെ കെസ്ലർ പറഞ്ഞ കാര്യമാണ്, ഭൂമിയുടെ ഭ്രമണപഥത്തിന്റെ ചില ഭാഗങ്ങളിൽ ബഹിരാകാശ മാലിന്യങ്ങൾ നിറയുകയും ഇവ തമ്മിലുള്ള കൂട്ടിയിടി കാരണം ബഹിരാകാശ മാലിന്യങ്ങൾ വർധിക്കുകയും ചെയ്യുന്നു.ഈ അവശിഷ്ടങ്ങളുടെ വ്യാപനം ഉപഗ്രഹങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു ഈ പ്രതിഭാസത്തെ കെസ്ലർ സിൻഡ്രോം അഥവാ കെസ്ലർ ഇഫക്റ്റ് എന്ന് അറിയപ്പെടുന്നു.ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള ആശങ്കയാണ് കെസ്‌ലർ സിൻഡ്രോം. ഇതിനെ സാധൂകരിക്കുന്ന സംഭവമാണ് കെനിയയിൽ സംഭവിച്ചത്. റോക്കറ്റിന്റേതെന്നു കരുതുന്ന ലോഹക്കഷ്ണങ്ങൾ കെനിയയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമത്തിൽ കണ്ടെത്തിയെന്ന വാർത്ത കെനിയ സ്പേസ് ഏജൻസി(കെ.എസ്.എ) സ്ഥിരീകരിച്ചു.ഡിസംബർ 30-നാണ് 500 കിലോ ഭാരമുള്ള ലോഹകഷ്ണങ്ങൾ ഗ്രാമത്തിൽ പതിച്ചത്. കൂടുതൽ വിശകലനത്തിനായി ഈ അവശിഷ്ടങ്ങൾ കെ എസ് എയും പ്രാദേശിക അധികൃതരും ശേഖരിച്ചിട്ടുണ്ട്. മക്വേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിലാണ് അവശ്ഷ്ടങ്ങൾ പതിച്ചത്. വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെടുന്ന വസ്തുവാണിതെന്നാണ് പ്രാഥമിക നിഗമനം.ലോകത്ത് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുട്ടുണ്ട്. കഴിഞ്ഞവർഷം ഫ്ലോറിഡയിൽ വീടിനു മുകളിൽ ലോഹകഷ്ണം പതിച്ചതിനെ തുടർന്ന് നാസക്കെതിരെ കുടുംബം നിയമനടപടികൾ സ്വീകരിച്ചിരുന്നു