എഴുകുംവയല്‍ കുരിശുമല തീര്‍ഥാടനം ഭക്തിസാന്ദ്രം

ഹൈറേഞ്ചിലെ മലയാറ്റൂർ എന്നറിയപ്പെടുന്നതും ഇടുക്കി രൂപയുടെ പ്രസിദ്ധ തീർഥാടന കേന്ദ്രവുമായ എഴുകുംവയല്‍ കുരിശുമല കയറുന്നതിനും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം ദർശിക്കുന്നതിനും ആയിരങ്ങളാണ് കുരിശുമലയില്‍ എത്തിയത്.
നോന്പിലെ മൂന്നാമത്തെ വെള്ളിയാഴ്ച നേരം പുലരുന്നതിനു മുന്പേ വിശ്വാസികള്‍ കുരിശുമലയിലേക്ക് എത്തിത്തുടങ്ങി. രാവിലെ 9. 30ന് മലയാടിവാരത്ത്നിന്നു കുരിശിന്‍റെ വഴി ആരംഭിച്ചപ്പോള്‍ തന്നെ നൂറുകണക്കിന് ആളുകള്‍ പീഡാനുഭവ യാത്രയില്‍ പങ്കെടുക്കാൻ അണിചേർന്നിരുന്നു.ഇവിടെയെത്തിയവർക്ക് നേർച്ചക്കഞ്ഞിയും സജ്ജമാക്കിയിരുന്നു. രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മുൻകൂട്ടി അറിയിച്ച് വൈദീകരുടെ നേതൃത്വത്തില്‍ കുരിശുമലയിലെത്തുന്ന വിശ്വാസികള്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.ഇന്നലെ കുരിശുമലയില്‍ നടന്ന തിരക്കർമങ്ങള്‍ക്ക് ഫാ. ജെയിൻ കണിയോടിക്കല്‍, ഫാ. ജോണ്‍ ചേനംചിറ എന്നിവർ മുഖ്യ കാർമികരായിരുന്നു.നാല്പതാം വെള്ളിയാഴ്ച കുരിശുമല തീർഥാടനത്തിന് ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നില്‍ നേതൃത്വം നല്‍കുമെന്ന് ഡയറക്ടർ ഫാ. തോമസ് വട്ടമല, അസി. ഡയറക്ടർ ഫാ. ലിബിൻ വള്ളിയാംതടം എന്നിവർ അറിയിച്ചു.