കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി സ്മിതാ മെമ്മോറിയലില്‍ കാര്‍ ടി സെല്‍, ബി.എം.ടി സെന്റര്‍ ആരംഭിച്ചു

തൊടുപുഴ: കാൻസർ രോഗികള്‍ക്ക് ആശ്വാസമായി ദക്ഷിണേന്ത്യയിലെ ആദ്യ കാർ ടി സെല്‍ തെറാപ്പിയുടെയും ബോണ്‍ മാരോ ട്രാൻസ്‌പ്ലാന്റിന്റെയും സെന്റർ ഒഫ് എക്സലൻസ് തൊടുപുഴയില്‍ ആരംഭിച്ചു.രാജ്യത്തെ പ്രമുഖ കാൻസർ റിസർച്ച് സ്ഥാപനമായമുംബെയിലെ സണ്‍ ആക്‌ട് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ തൊടുപുഴയിലെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി നിർവഹിച്ചു. സ്മിത ആശുപത്രി ചെയർമാന്മാരായ ഡോ. സുരേഷ് എച്ച്. അദ്വാനി, ഗീത സുരേഷ് അദ്വാനി, സണ്‍ ആക്‌ട് സ്ഥാപകൻ ഡോ. വിജയ് പാട്ടീല്‍, സഹ സ്ഥാപകൻ ഡോ. അഷയ് കാർപെ, സി.ഇ.ഒ കുശാഗ്ര ശർമ്മ, സ്മിത ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. രാജേഷ് നായർ, മെഡിക്കല്‍ ഡയറക്ടർ ഡോ. ശീർഷക് ഘോഷ് എന്നിവർ പങ്കെടുത്തു. ടി സെല്‍ റിസപ്ടർ തെറാപി,ട്യൂമർ ഇൻഫില്‍ട്രേറ്റിംഗ്, ലിംഫോ സൈറ്റ്, ഗാമ ഡെല്‍റ്റ ടി സെല്‍ പ്ലാറ്റ്‌ഫോം, ജീൻ തെറാപ്പി, ഡെഡിക്കേറ്റഡ് പീഡിയാട്രിക് ഓങ്കോളജി പ്രോഗ്രാം തുടങ്ങി വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമായ കാൻസർ ചികിത്സ സൗകര്യങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുക. നിലവില്‍ സോളിഡ് കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി കോടികള്‍ മുടക്കിയാണ് വിദേശരാജ്യങ്ങളിലെ ആശുപത്രികളില്‍ പലരും ചികിത്സിക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ ചികിത്സാ ചെലവുമായി താരതമ്യം ചെയ്യുമ്ബോള്‍ സ്മിത ഹോസ്പിറ്റലിലെ സെന്ററില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ചെലവ് വരൂ. സണ്‍ ആക്‌ട് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ അഞ്ചാമത് സെന്ററാണ് തൊടുപുഴയില്‍ ആരംഭിച്ചിരിക്കുന്നത്.