കുടിവെള്ള പദ്ധതിക്കായി മണ്ണെടുത്തു: മലയോര ഹൈവേയിലടക്കം യാത്രാദുരിതം

കട്ടപ്പന: കുടിവെള്ള പദ്ധതിക്കായി മണ്ണെടുത്തത് മലയോര ഹൈവേയിലടക്കം യാത്രാദുരിതമാകുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് അമൃത് കുടിവെള്ള പദ്ധതിക്ക് പൈപ്പുകള്‍ ഇടാൻ ഇരുപതേക്കർ പൊതുശ്മശാനം റോഡില്‍ മണ്ണ് നീക്കിയത്.പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച ഉണ്ടായ ശക്തമായ വേനല്‍ മഴയില്‍ ഈ മണ്ണ് ഒലിച്ചിറങ്ങി യാത്രാക്ലേശം രൂപപ്പെട്ടു. മണ്ണ് ഒലിച്ചിറങ്ങിയ ഭാഗത്ത് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നതിനൊപ്പം റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നു.അതോടൊപ്പം മലയോര ഹൈവേയിലേക്കാണ് മണ്ണ് ഒലിച്ചിറങ്ങിയത്. ഇതോടെ ഹൈവേയില്‍ ചെളി നിറയുകയും യാത്രാദുരിതം ഉണ്ടാവുകയും ചെയ്തു. പരാതിയെ തുടർന്ന് മണ്ണ് ഇളകിപ്പോയ ഭാഗത്ത് മക്കിടുന്ന നടപടികള്‍ ആരംഭിച്ചു. മഴ ശക്തമായാല്‍ വീണ്ടും മണ്ണൊലിപ്പിനുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. പൊതു ശ്മശാനം, മറ്റ് ദേവാലയങ്ങളുടെ ശ്മശാനങ്ങള്‍, ദേവാലയം എന്നിവിടങ്ങളിലേക്കുള്ള പാതയാണ്. അതോടൊപ്പം നിരവധിയാളുകളും താമസിക്കുന്നു. അടിയന്തരമായി പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഭീഷണിക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.