കുമിളിയിൽ വ്യാപാരസ്ഥാപനത്തിന് മുന്നിൽ നിന്ന് രണ്ടുദിവസം കൊണ്ട് കടത്തിയത് മൂന്നു ബൈക്കുകൾ : പോലീസിനെ വെല്ലുവിളിച്ച് മോഷ്ടാക്കൾ.

കുമളി :ടൗണിൽ തിരക്കേറിയ വ്യാപാരസ്ഥാപനത്തിന് മുന്നിൽ നിന്ന് കൂട്ടി ഉൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചുകടത്തി. പോലീസിന് വെല്ലുവിളിക്കുന്നു..കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് മൂന്ന് വാഹനങ്ങള്‍ മോഷ്ടിച്ചത്. തേക്കടിക്കവലയിലെ റിലയൻസ് വ്യാപാര സ്ഥാപനത്തിനു മുന്നില്‍നിന്ന് കെ.എല്‍ 37 ഡി 3825 നമ്ബർ സ്കൂട്ടിയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴിന് ആദ്യം മോഷ്ടിച്ചത്.ചൊവ്വാഴ്ച പുലർച്ച തേക്കടി ബൈപാസ് റോഡിലെ ക്രിസസ് കഫേ മാനേജർ ആന്‍റണിയുടെ കെ.എല്‍ 5 എ.എൻ 2504 നമ്ബർ ബുള്ളറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഹോട്ടലിനു മുന്നില്‍ നിർത്തിയിരുന്ന വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനു ശേഷം കുമളി-മൂന്നാർ റോഡില്‍ പെന്തകോസ്ത് പള്ളിക്ക് സമീപം താമസിക്കുന്ന വിഷ്ണുവിന്‍റെ കെ.എല്‍ 37 സി 6798 നമ്ബർ ഹോണ്ട ഹോർനറ്റ് വാഹനവും മോഷ്ടാക്കള്‍ കടത്തി.രണ്ടു ദിവസത്തിനിടെ മൂന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചത് പൊലീസിന് തലവേദനയായി. ടൗണില്‍ സെൻട്രല്‍ ജങ്ഷൻ ഉള്‍പ്പെടെ തിരക്കുള്ള സ്ഥലങ്ങളില്‍ ഏറെക്കാലമായി പൊലീസ് ഇല്ലാത്തതും രാത്രികാല പട്രോളിങ് കാര്യക്ഷമമല്ലാത്തതുമാണ് തുടർച്ചയായ മോഷണങ്ങള്‍ക്ക് വഴിയൊരുക്കിയത്. കുമളി ടൗണ്‍, തേക്കടി കവല, ചെളിമട, തേക്കടി റോഡ് എന്നിവിടങ്ങളിലെല്ലാം പൊലീസ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.ഒന്നാം മൈലിലെ സ്വകാര്യ സ്ഥാപനത്തിലെ സി.സി ടി.വിയില്‍നിന്ന് മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാനായിട്ടില്ല. മോഷ്ടിച്ച വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് കടത്തിയാല്‍, ഇവ പിന്നീട് കണ്ടെത്തുകയെന്നത് ഏറെ ശ്രമകരമാണ്.