കെഎസ്‌ആര്‍ടിസിയില്‍ വൻ മാറ്റങ്ങള്‍; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും

കെഎസ്‌ആർടിസിയുടെ വാടക വരുമാനത്തില്‍ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.പഴയ ഗ്രാമീണ സർവീസുകള്‍ക്കായി പുതിയ ബസ്സുകള്‍ വാങ്ങാനും 27 അശോക് ലെയ്ലൻഡ് ചെറിയ ബസ്സുകള്‍ ഉടൻ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 143 പുതിയ ബസ്സുകള്‍ വാങ്ങാൻ ഓർഡർ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.അതേസമയം, കെഎസ്‌ആർടിസിയിലെ അനാവശ്യ ചെലവുകള്‍ കുറക്കാൻ സിഎംഡിക്ക് വേണ്ട നിർദേശങ്ങള്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കല്‍ തസ്തികയിലുള്ള 102 ഉദ്യോഗസ്ഥരെ മറ്റ് ചുമതലകളിലേക്ക് തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്കായി ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോള്‍ഫ്രീ നമ്ബർ രണ്ടാഴ്ചയ്ക്കകം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.കെഎസ്‌ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്ബളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. ഈ ആവശ്യത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരില്‍ നിന്നും 50 കോടി രൂപ രണ്ടു ഘട്ടങ്ങളില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെലവു ചുരുക്കലിലും വരുമാന വർദ്ധനവിലും നിന്ന് ഉണ്ടാകുന്ന പിരിവില്‍ നിന്നും ഈ ബാധ്യതകള്‍ അടയ്ക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.