കേരളം തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നു; തുടർന്നാൽ തിരിച്ചു തള്ളും: അണ്ണാമലൈ

തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ കേരളം മാലിന്യം തള്ളുന്നുവന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ.തമിഴ്നാട് സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഗണ്യമായ അളവിൽ തമിഴ്നാട്ടലെ അയൽ ജില്ലകളിൽ നിക്ഷേപിക്കുന്നതായി അണ്ണാമലൈ പറഞ്ഞു.ക്രെഡൻസ് പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ നിന്നുമുള്ള മാലിന്യം ഡിസംബർ 15 ന് തമിഴ്നാട്ടിൽ കണ്ടെത്തി. ഈ മാലിന്യത്തിൽ രോഗികളുടെ രഹസ്യ വിവരങ്ങളും അടങ്ങിയിരുന്നതായി അണ്ണാമലൈ പറഞ്ഞുകേരളം ഇത് അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചും മാലിന്യം തള്ളാൻ മടിക്കില്ല. ഡിഎംകെയും കേരളം ഭരിക്കുന്ന സിപിഎമ്മും സഖ്യ കക്ഷികളും ആയതിനാൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിഷയത്തിൽ മൗനമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.അനധികൃത മാലിന്യം തള്ളുന്നത് സംബന്ധിച്ച് നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും അടിയന്തര നടപടിയുണ്ടായില്ലെന്ന് അണ്ണാലൈ പറഞ്ഞു. തമിഴ്നാട് അതിർത്തി ജില്ലകൾ സംസ്ഥാനത്തിൻ്റെ മാലിന്യക്കൂമ്പാരമായി മാറുന്നത് ഡിഎംകെ സർക്കാർ ഉടൻ തടയണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.കുടകനല്ലൂർ, പാലവൂർ വില്ലേജുകളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ ഇപ്പോൾ മാലിന്യ കൂമ്ബാരങ്ങളാണ്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ കണ്ണടച്ചിരിക്കുകയാണെന്നും തമിഴ്നാടിനെ ഡംപ് യാർഡായി ഉപയോഗിക്കാൻ കേരളത്തിന് സ്വാതന്ത്ര്യം നൽകുകയാണെന്നും അണ്ണാമലൈ പറഞ്ഞു.മാലിന്യ നിക്ഷേപം തടയാൻ അധികാരികളോടും മുഖ്യമന്ത്രിയുടെ പ്രത്യേക സെല്ലിനോടും പലതവണ പരാതിപ്പെട്ടിട്ടും ഡിഎംകെ സർക്കാരിന്റെ പൂർണ അറിവോടെയാണ് നടപടിയെടുക്കാത്തതെന്നും അണ്ണാമലൈ ആരോപിച്ചു