dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം, ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആശമാർ ജില്ലാ തലത്തിൽ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരും. തെഴിലാളികളോട് മമത ഇല്ലാത്തെ സർക്കാർ നിലപാടാണിത്.പിണറായി വിജയൻ സർക്കാർ 266 ദിവസം തെരുവിൽ ഇരുത്തി. 266 ദിവസം സ്ത്രീകൾ തെരുവിൽ ഇരുന്നത് നിസാര കാര്യം അല്ല, ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരം ആയി മാറി. ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീ തൊഴിലാളികളാണ്.സ്ത്രീകൾ നേരിടുന്ന ചൂഷണം പുറത്ത് കൊണ്ടുവരാൻ ആശ സമരത്തിന് ആയി. ഡൽഹിയിൽ പോയി ചോദിക്കാൻ ആയിരുന്നു സമരത്തോടുള്ള സർക്കാരിന്റെ മറുപടി. അങ്ങനെ പറഞ്ഞ് ഒഴിയാൻ സർക്കാരിനാകില്ല.21000 രൂപ എന്നത് സർക്കാരിന്റെ പ്രകടന പത്രികയിൽ ഉള്ള ശമ്പളം. 3 മാസത്തിനിടയിൽ 2000 രൂപ വർധിപ്പിച്ചു. അത് നേടിയെടുക്കാൻ സമരത്തിനായി. 2000 പോര 21000 രൂപയാക്കി ഓണറേറിയം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സർക്കാരിന്റെ കൈയിൽ പണം ഇല്ല എന്ന് ആരും വിശ്വസിക്കില്ല. എന്ത് ഞെരുക്കത്തിൽ ആണെങ്കിലും സർക്കാർ തൊഴിലാളികളെ പരിഗണിക്കണം. സർക്കാരിന്റെ പരസ്യം ചെയ്യാൻ പണം ഉണ്ട്. ഇതെല്ലാം പൊതു ഖജനാവിൽ നിന്ന് എടുക്കുന്ന പണം .ഈ പണം പോരെ തൊഴിലാളികൾക്ക് പണം തരാൻ. ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുക ആണ് ഉയർത്തിയത്. ഈ നിലപാട് ആശമാരോടുള്ള വെല്ലുവിളിയാണ്. തെഴിലാളികളോട് മമത ഇല്ല എന്ന സർക്കാർ നിലപാട് ആണ് ഇത്. ആശമാർ ജില്ലാ തലത്തിൽ സമരം തുടരും. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വി.കെ സദാനന്ദൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button