ജില്ലയില്‍ പാറമടകളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിപ്പിക്കണം

ജില്ലയില്‍ പാറമടകളും ക്രഷർ യൂണിറ്റുകളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടർ അസോസിയേഷൻ, കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടർ ഫെഡറേഷൻ എന്നിവർ ആവശ്യപ്പെട്ടു ജില്ലയില്‍ മുൻപ് നിരവധി ക്രഷർ യൂണിറ്റുകള്‍ പ്രവർത്തിച്ചിരുന്നു. എന്നാല്‍, റവന്യു അധികൃതർ അനുമതി നല്‍കാത്തതിനാല്‍ എല്ലാ യൂണിറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചു.തമിഴ്നാട്ടില്‍നിന്നു നിർമാണ സാമഗ്രികള്‍ എത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ പാസ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ഒരു മാസമായി നിർമാണ സാമഗ്രികള്‍ ജില്ലയിലേക്ക് എത്തുന്നില്ല. ഇതോടെ മാർച്ച് 30ന് മുൻപ് നിർമാണം പൂർത്തീകരിക്കേണ്ട സർക്കാരിന്‍റെ വിവിധ ടെൻഡർ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാൻ കഴിയുന്നില്ല. ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെ നിലച്ചു. നിലവില്‍ പരിമിതമായി ലോറേഞ്ചില്‍നിന്നാണ് നിർമാണ സാമഗ്രികള്‍ എത്തുന്നത്. ഇതോടെ ഉത്പന്നങ്ങളുടെ വിലയും ഗണ്യമായി ഉയർന്നു. നടപ്പുസാമ്ബത്തികവർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഏറ്റെടുത്ത പണികള്‍ പൂർത്തീകരിക്കാനാവാതെ പിഴ കൊടുക്കേണ്ട സാഹചര്യത്തിലാണ് കരാറുകാർ.നിലവിലെ സാഹചര്യത്തില്‍ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കണം. കൂടാതെ ജില്ലയില്‍ നിയമപരമായി പ്രവർത്തിക്കാൻ കഴിയുന്ന ക്വാറികള്‍ക്കും ക്രഷർ യൂണിറ്റുകള്‍ക്കും അനുമതി നല്‍കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും റവന്യു വകുപ്പും നടപടി സ്വീകരിക്കണം. ജില്ലയിലെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള നിയമങ്ങള്‍ക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനു സർക്കാർ തയാറാവണമെന്നും ഓള്‍ കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടർ അസോസിയേഷൻ, കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടർ ഫെഡറേഷൻ നേതാക്കളായ ഫ്രാൻസിസ് പുളിക്കല്‍, അജി കുളത്തുങ്കല്‍, ശശിധരൻ നായർ, നോബി ജോർജ്, വി.പി. പ്രതീഷ് എന്നിവർ ആവശ്യപ്പെട്ടു.