ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം: അമ്മ ശ്രീതുവിനെ കൂട്ടിക്കൊണ്ടുപോകാൻ ആരും എത്തിയില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിനെ പൂജപ്പുരയിലെ വനിതാ മന്ദിരത്തിലേക്ക് മാറ്റി. ശ്രീതുവിനെ വിട്ടയക്കാന്‍ പൊലീസ് തീരുമാനിച്ചെങ്കിലും കൂട്ടികൊണ്ട് പോകാന്‍ ആരും എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയത്.സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിൽ അമ്മ ശ്രീതുവിന്റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരും. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താന്‍ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ്.അതേസമയം കുട്ടിയുടെ മുത്തശ്ശി ശ്രീകലയേയും അച്ഛന്‍ ശ്രീജിത്തിനേയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.