നിറച്ചാര്‍ത്തണിഞ്ഞ് മൂന്നാറില്‍ പൂക്കളുടെ ഉത്സവകാലം

ചുട്ടുപൊള്ളുന്ന വേനലിന്‍റെ കാഠിന്യത്തില്‍നിന്ന് ആശ്വാസവും കുളിർമയും തേടി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിറപ്പൊലിമയുടെ വർണകാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പാതയോരങ്ങള്‍.
പൂക്കാലമല്ലെങ്കിലും വ്യത്യസ്്ത വർണങ്ങളിലുള്ള പൂക്കള്‍ വഴിയോരങ്ങളില്‍ പൂത്തു നില്‍ക്കുന്നത് സഞ്ചാരികള്‍ക്ക് ഹരം പകരുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ണില്‍പ്പെടാത്ത ചെറുപൂക്കള്‍ മുതല്‍ വലിയ മരങ്ങള്‍ വരെ നിറഞ്ഞുനില്‍ക്കുന്ന പൂക്കള്‍ പ്രകൃതിയെ മനോഹരമാക്കുകയാണ്.ആലുവ-മൂന്നാർ റോഡില്‍ പള്ളിവാസല്‍ മുതല്‍ മൂന്നാർ വരെയും, മൂന്നാറില്‍ നിന്നും ഉടുമലപേട്ട അന്തർസംസ്ഥാന പാതയില്‍ കാപ്പിസ്റ്റോർ വരെയുള്ള ഭാഗങ്ങളിലുമാണ് നിറയെ പൂക്കള്‍ കാണാനാവുക. മനോഹരകാഴ്ച ഒരുക്കുക എന്നതിനോടൊപ്പം ഈ പൂക്കള്‍ക്കുള്ള സവിശേഷതകളും അതിനു പിന്നിലുള്ള ചരിത്രവും കൗതുകമുണർത്തുന്നവയാണ്.ജക്രാന്തഹൈറേഞ്ചിന്‍റെ പാതയോരങ്ങളില്‍ അഴകിന്‍റെ കുട നിവർത്തി നില്‍ക്കുന്ന നീലവാക മരങ്ങളാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന പുഷ്പങ്ങള്‍ മൂന്നാറിന്‍റെ മലനിരകളില്‍ നീലവസന്തമണിയിക്കും. റോഡരികില്‍ തണലിനായും ഭംഗിക്കായും നട്ടുപിടിപ്പിച്ച മരങ്ങളാണിത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ടുകാരായ ഉദ്യോഗസ്ഥരാണ് ഇതു നട്ടുപിടിപ്പത്. റോഡരികില്‍ കൂട്ടമായി പൂത്തുലഞ്ഞു നില്‍ക്കുന്ന ജക്രാന്തകള്‍ കാണാൻ നിരവധി സഞ്ചാരികളെത്തുന്നുണ്ട്. മെക്സിക്കോ, മധ്യഅമേരിക്ക, തെക്കേ അമേരിക്ക, ക്യൂബ, ജമൈക്ക, ബഹമാസ് തുടങ്ങിയ രാജ്യങ്ങളിലെ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കണ്ടു വരുന്നത്.വിവിധ രാജ്യങ്ങളില്‍ അഴകിനായി ജക്രാന്തമരം വലിയ തോതില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. 20 മുതല്‍ 30 മീറ്റർ വരെ ഉയരമുള്ള മരങ്ങളില്‍ പൂവിടുന്ന പൂക്കള്‍ അടർന്ന് വീണ് റോഡുകളിലും നീലപ്പായ വിരിച്ച പോലെ തോന്നിപ്പിക്കുന്ന കാഴ്ചയും ഏവരെയും ആകർഷിക്കും. 49 ഇനത്തിലുള്ള ജക്രാന്ത മരങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ജക്രാന്ത മിമോസിഫോളിയ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.പോയിൻസെത്തിയക്രിസ്മസിന്‍റെ വരവറിയിച്ച് ശൈത്യകാലത്തിന്‍റെ ആരംഭത്തില്‍ പൂവിട്ട പോയിൻസെത്തിയ വേനല്‍ക്കാലം എത്തിയിട്ടും പാതയോരങ്ങളെ മനോഹരമാക്കുകയാണ്. ക്രിസ്മസ് കാലത്ത് പൂവിടുതിനാലും നക്ഷത്ര ആകൃതിയില്‍ കാണപ്പെടുതിനാലും ക്രിസ്മസ് പൂക്കള്‍ എന്നു വിളിപ്പേരുള്ള ഇവ മൂന്നാർ മുതല്‍ മറയൂർ വരെയുള്ള വിവിധയിടങ്ങളിലും എല്ലപ്പെട്ടി. ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളിലും പൂവിട്ടുനില്‍ക്കുന്നു. പൂക്കള്‍ പോയിൻസെത്തിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടു മുതല്‍ 13 അടി ഉയരത്തില്‍ വരെ വളരുന്ന ചെടിയിലെ ഇലകളാ പൂക്കളുടെ ഭാവം പകരുന്നത്. പച്ചനിറത്തിലുള്ള ഇലകള്‍ സൂര്യന്‍റെ ചൂടേറ്റാണ് ചുവപ്പുനിറത്തിലാകുന്നത്. ഈ ചെടിയുടെ ഉറവിടം മെക്സിക്കോയിലാണ്െ കരുതപ്പെടുന്നത്.പതിനേഴാം നൂറ്റാണ്ടോടെ ഫ്രാൻസിസ്കൻ സന്യാസികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഈ പൂക്കള്‍ ഉപയോഗിച്ചുതുടങ്ങി. പൂവിന്‍റെ നക്ഷത്ര ആകൃതി ബെത്‌ലഹേമിലെ നക്ഷത്രത്തെയും ചുവപ്പ നിറം ക്രിസ്തുവിന്‍റെ മരണത്തെയും സൂചിപ്പിക്കുന്നതായും വിശ്വസിക്കുവരുമുണ്ട്. ബ്രിട്ടീഷുകാരായ കന്പനി അധികൃതരാണ് ഈ ചെടികള്‍ മൂന്നാറിലെത്തിച്ചത്. എവുഫോർബിയ പുല്‍ചെറിമ എന്നാണ് ശാസ്ത്രീയ നാമം.ക്രൗണ്‍ ഓഫ് തോണ്‍സ്മുള്‍ച്ചെടികള്‍ക്കു മുകളില്‍ കടുംചുവപ്പു നിറത്തില്‍ കൂട്ടമായി കാണപ്പെടുന്ന ക്രൗണ്‍ ഓഫ് തോണ്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പൂക്കള്‍ ഏറെ കൗതുകമുണർത്തുന്നതാണ്. കട്ടികൂടിയ തണ്ടുകളില്‍ കൂർത്ത മുനകളോടു കൂടിനില്‍ക്കുന്ന മുള്ളുകളുള്ളതിനാല്‍ തൊടുന്പോള്‍ സൂക്ഷിക്കണം. മഡഗാസ്കർ ആണ് ഈ പൂവിന്‍റെ സ്വദേശം.യേശുക്രിസ്തു പീഢാസഹന വേളയില്‍ തലയില്‍ ധരിച്ച മുള്‍ക്കീരീടം ഈ ചെടിയില്‍നിന്ന് ഉണ്ടാക്കിയതാണെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ട്. വെള്ളം ദീർഘകാലത്തേക്ക് സംഭരിച്ചു വയ്ക്കുവാനുള്ള ശേഷി തണ്ടിന് ഉള്ളതിനാല്‍ വളരെക്കാലം ഈ പൂക്കള്‍ നിലനില്‍ക്കും.യുഫോർബിയാസിയാ കുടുംബത്തില്‍പ്പെട്ട ഈ പൂക്കള്‍ യുഫോർബിയ മില്ലി എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്.എല്‍ഡർബെറിവസന്തകാലം മുതല്‍ ശരത്കാലം വരെ പാതയോരങ്ങളിലും തണ്ണീർത്തടങ്ങളോട് ചേർന്നും കൂട്ടമായി തിളങ്ങുന്ന വെളുത്ത പൂക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ ഇല്ലെങ്കിലും അഴകിന് ഒട്ടും കുറവില്ല. മൂന്നാറില്‍നിന്നു മറയുർ പോകുന്ന വഴികളിലാണ് ഈ കുറ്റിച്ചെടികള്‍ ഏറെയുള്ളത്. പക്ഷികള്‍ക്കും ചെറിയ സസ്തനികള്‍ക്കും ഏറെ പ്രിയപ്പെട്ട ഈ പൂക്കള്‍ കൂട്ടമായി നില്‍ക്കുന്നത് ഏറെ മനോഹരമാണ്. ഈർപ്പമുള്ള ഇടങ്ങളിലാണ് ഇവ വളരുന്നത്. വെള്ളയും ക്രീമും ഇടകലർന്ന നിറമുള്ള ചെറിയ പൂക്കള്‍ നാലു മുതല്‍ 10 ഇഞ്ച് വരെ വലിപ്പമുള്ള പരന്ന മുകള്‍ഭാഗം മുതല്‍ വൃത്താകൃതിയില്‍ സുഗന്ധങ്ങള്‍ ഉള്ള ഈ പൂക്കളുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കാൻ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.സെന്‍റ് ജോണ്‍സ് റോട്ട്റോഡരികിലെ മണ്‍തിട്ടകളിലും കുന്നിൻ ചെരിവുകളിലും കാണപ്പെടുന്ന ഈ പൂക്കള്‍ പലപ്പോഴും ഉയർന്ന സ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. റോഡരികിലുള്ള മണ്‍തിട്ടകളില്‍ ഈ പൂക്കള്‍ കാണാനാവും. മൂന്നാർ-മറയൂർ റോഡില്‍ നയമക്കാട് മുതലുള്ള ഭാഗങ്ങളില്‍ കടും മഞ്ഞനിറത്തില്‍ കൂട്ടമായി കാണപ്പെടുന്ന ഈ പൂക്കള്‍ കാഴ്ചയൊരുക്കുന്നു. വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുനാള്‍ ദിനങ്ങളോടനുബന്ധിച്ച് പൂക്കുന്നതിനാലാണ് ഈ പേരു ലഭിച്ചത്. വലിയ ഒൗഷധ ഗുണമില്ലെങ്കിലും മാനസിക പിരിമുറുക്കത്തിന് അയവുവരുത്താനുള്ള മരുന്നുകള്‍ക്ക് ഇവ ഉപയോഗിക്കാറുണ്ട്.കാൻഡില്‍ കാസിയകാഴ്ച കൊണ്ട് മനോഹരമെങ്കിലും രൂക്ഷഗന്ധം കൊണ്ട് മനുഷ്യരെ അകറ്റുന്ന കാൻഡില്‍ കാസിയ എന്നു വിളിപ്പേരുള്ള മഞ്ഞ നിറത്തിലുള്ള പൂക്കളും പാതയോരങ്ങളില്‍ നയനമനോഹരങ്ങളായി ഉയർന്നുനില്‍ക്കുന്നു. മെഴുകുതിരിയുടേതു പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ ഉയർന്നു നില്‍ക്കുന്ന ദളങ്ങളും അതിനു മുകളിലായി തിരി പോലെ തോന്നിപ്പിക്കുന്ന കറുത്ത കായകളുമാണ് ഈ പേരു വരാൻ കാരണം. സാധാരണയായി ഉഷ്ണമേഖലകളിലും സമുദ്രനിരപ്പില്‍നിന്ന് 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും മാത്രം കണ്ടു വന്നിരുന്ന ഈ പൂക്കളാണ് തണുപ്പു നിറഞ്ഞ മൂന്നാർ പോലുള്ള പ്രദേശങ്ങളില്‍ പൂത്തുനില്‍ക്കുന്നത്.രൂക്ഷമായ ഗന്ധമാണെങ്കിലും ഇവയ്ക്ക് ഒൗഷധ ഗുണവുമുണ്ട്. ചില രാജ്യങ്ങളില്‍ സോപ്പും ഷാന്പുവും നിർമിക്കാനും ഇത് ഉപയോഗിച്ചു വരുന്നുണ്ട്.