dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

നീരൊഴുക്ക്‌ കുറഞ്ഞതോടെ കട്ടപ്പനയാറ്റില്‍ മാലിന്യംനിറഞ്ഞു

വേനല്‍ കടുത്ത്‌ നീരൊഴുക്ക്‌ കുറഞ്ഞതിനു പിന്നാലെ കട്ടപ്പനയാറ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. നഗരത്തില്‍നിന്നു പുറന്തുള്ള മാലിന്യങ്ങള്‍ എത്തിപ്പെടുന്നത്‌ കട്ടപ്പനയാറിലാണ്‌. നിരൊഴുക്ക്‌ കുറഞ്ഞതോടെ മാലിന്യം ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്‌.
നഗരത്തിനുള്ളിലെ വിവിധ കൈത്തോടുകള്‍ ഒന്നിച്ചാണ്‌ കട്ടപ്പനിയാറായി ഒഴുകുന്നത്‌. ഈ കൈത്തോട്‌ കളിലേക്ക്‌ വലിയ തോതിലുള്ള മാലിന്യങ്ങളും മലിന ജലവുമാണ്‌ ആളുകള്‍ ഒഴുക്കിവിടുന്നത്‌.
ഇതില്‍ പ്രമുഖ ഹോട്ടലുകളും ആശുപത്രികളും സര്‍വീസ്‌ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാനങ്ങളുമുണ്ട്‌. കൂടാതെ വിവിധ തോട്ടങ്ങളില്‍നിന്നുള്ള വിഷാംശം കലര്‍ന്ന ജലാംശവും തോട്ടിലേക്ക്‌ എത്തുന്നുണ്ട്‌.
പുതിയ ബസ്‌റ്റാന്‍ഡിനു സമീപം മുതലേ ജലത്തില്‍നിന്നു ദുര്‍ഗന്ധം വമിച്ചു തുടങ്ങുന്നത്‌ ആളുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.. ഏതാനും ദൂരം കൂടി പിന്നിടുന്നതോടെ ജലത്തിന്‌ നിറവ്യത്യാസവും അനുഭവപ്പെട്ടു തുടങ്ങും. തുടര്‍ന്ന്‌ കലങ്ങിയ രൂപത്തിലുള്ള മലിനജലമാണ്‌ കട്ടപ്പനയാറായി ഒഴുകുന്നത്‌. ശുചിമുറി മാലിന്യമടക്കം ആറ്റിലൂടെ ഒഴുകുന്നതോടെ തീരദേശത്തുള്ളവര്‍ വലിയ ആരോഗ്യ ഭീഷണിയിലാണ്‌.
പകര്‍ച്ചവ്യാധി സാധ്യതകള്‍ കണക്കിലെടുത്ത്‌ പ്രദേശവാസികള്‍ നഗരസഭയില്‍ വിവരമറിയിച്ചെങ്കിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല. പരാതിയില്‍ പറഞ്ഞിട്ടുള്ള സ്‌ഥലങ്ങളില്‍ മാത്രം ആറിന്റെ വശങ്ങളിലൂടെ ബ്ലീച്ചിങ്‌ പൗഡര്‍ വിതറുക മാത്രമാണ്‌ ആരോഗ്യ വിഭാഗം ചെയ്‌തതെന്നും ആരോപണമുണ്ട്‌. മാലിന്യം കുമിഞ്ഞുകൂടുന്നതോടെ പലപ്പോഴും നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത്‌ അവ നീക്കം ചെയ്യുകയാണ്‌ പതിവ്‌.
വേനല്‍ക്കാലമാകുന്നത്തോടെ കട്ടപ്പനയാറിന്റെ തീരത്തുള്ളവര്‍ ഇത്‌ വര്‍ഷങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്‌. മലിനജനം ഒഴുകുന്നതോടെ ദുര്‍ഗന്ധത്താല്‍, വലിയ പ്രതിസന്ധിയിലാണ്‌ പ്രദേശവാസികള്‍. ജലം മലിനമായതോടെ ഇത്‌ നിരവധി കുടി വെള്ള പദ്ധതികളെയും അവതാളത്തിലാക്കി.
കട്ടപ്പന അമ്ബലക്കവല മുതല്‍ അഞ്ചുരുളി വരെയുള്ള ഭാഗങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ ആണുള്ളത്‌.
കൂടാതെ നിരവധി ആളുകളാണ്‌ വീട്ടാവശ്യങ്ങള്‍ക്കും മറ്റും ഈ ജലത്തെ ആശ്രയിക്കുന്നത്‌. തീരദേശത്തുള്ളവരുടെ കിണര്‍ അടക്കമുള്ള ജലസ്രോതസുകളും മലിനമാക്കുകയാണ്‌.
ജലത്തിലെ ബാക്‌ടീരിയയുടെ അളവ്‌ വര്‍ധിക്കുന്നതിനാല്‍ മത്സ്യ സമ്ബത്തും ഇല്ലാതെയായി. ഇത്‌ ജലം കൂടുതല്‍ മലിനപ്പെടുന്നതിനും കാരണമാകുന്നു. കൃഷിക്ക്‌ ഉള്‍പ്പെടെ ജലം ഉപയോഗിക്കാന്‍ സാധിക്കാത്ത സ്‌ഥിതിയാണുള്ളത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button