പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണം

പട്ടയം ലഭ്യമാകുന്നതിന് തടസ്സമായി നില്ക്കുന്ന സാങ്കേതിക കാരണങ്ങള്‍ പരിഹരിക്കണമെന്ന് പീരുമേട് പട്ടയ അസംബ്ലിയോഗത്തില്‍ നിർദ്ദേശം.
പീരുമേട് അസംബ്ലി മണ്ഡലത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് പട്ടയം ലഭിക്കാനുണ്ടോ എന്ന് വാഴൂർസോമൻ എം.എല്‍എ, മഞ്ജുമല, പെരിയാർ, പീരുമേട് വില്ലേജുകളിലെ 50 വർഷത്തിലധികമായി സ്ഥലം കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി കൈവശമുള്ളവർക്ക് പട്ടയം നല്‍കിയിട്ടില്ല. ഇതുമൂലം ഒരു ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കണമെങ്കില്പോലുംവീട് കിട്ടുന്നില്ല. എന്ന് ജനപ്രതിനിധികള്‍ പരാതിപ്പെട്ടു.പീരുമേട് എസ് എം എസ് ക്ലബ്ബ്ഹാളില്ചേർന്ന പട്ടയ അസംബ്ലിയോഗത്തില്വാഴൂർസോമൻഎം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു.യോഗത്തിന് ഇടുക്കി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈജു പിജേക്കബ് സ്വാഗതം പറഞ്ഞു. പീരുമേട് മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്യോഗം ചർച്ച ചെയ്തു.മഞ്ചുമല, വാഗമണ്‍, പെരുവന്താനം, പീരുമേട്, പെരിയാർ എന്നീ വില്ലേജുകളിലെ മിച്ചഭൂമി സ്ഥലം നിരവധി വർഷങ്ങളായി കൈവശം വച്ച് വരുന്ന ആളുകള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഈ പ്രശ്നം പട്ടയം ഡാഷ്ബോർഡില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.മഞ്ചുമല, പെരിയാർ വില്ലേജുകളില്‍ എ.വി.റ്റി എസ്റ്റേറ്റില്‍ നിന്നും 1970 ല്‍ വസ്തു വാങ്ങിയവർക്ക് വസ്തുക്കളുടെ ഭൂമിയുടെ തരം ഇപ്പോഴുംതോട്ടം എന്ന് കിടക്കുന്നു. ഇതുകാരണംപഞ്ചായത്തില് നിന്നു ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല.അർഹരായ മുഴുവൻപേർക്കും പട്ടയം നല്‍കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് എ.ഡി.എംയോഗത്തിന് ഉറപ്പുനല്‍കി. പീരുമേട് തഹസില്‍ദാർ സീമജോസഫ്, എല്‍.എ. തഹസില്‍ദാർ ഗിരിജ എന്നിവർ ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ വിശദീകരിച്ചു.അഴുതബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഒ.വി. ജോസഫ്, അയ്യപ്പൻകോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയമോള്ജോണ്സണ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് . നിജിനി ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രൻ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്ബർമാരായ പി.എം. നൗഷാദ്, രാജേന്ദ്രൻ, പഞ്ചായത്ത് മെമ്ബർമാരായ എ.രാമൻ, എ.ജെ.തോമസ് എന്നിവർ സംസാരിച്ചു.