പലസ്തീൻ ജനതയ്ക്ക് CPIM ഐക്യദാർഢ്യം അറിയുക്കുന്നു, ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം: എംഎ ബേബി

ഓപ്പറേഷൻ സിന്ദൂർ, പാർലമെന്റ്ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാത്തതിനെ അപലപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി. ഓപ്പറേഷൻ സിന്ദൂറിനെ പ്രധാനമന്ത്രി രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഭീകര വാദതെ നേരിടാൻ സൈനിക നടപടികൾ കൊണ്ട് മാത്രം സാധിക്കില്ല എന്ന് സിപിഐഎം അറിയിച്ചു.
വിദ്വേഷ പ്രചാരണത്തിന് ചില ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നു ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈന്യത്തെ രാഷ്ട്രീയലക്ഷ്യം വെച്ച് ബിജെപിയും പ്രധാനമന്ത്രി ഉപയോഗിക്കുന്നു. ബീഹാറിലെയും ബംഗാളിലെയും മോദിയുടെ പ്രസംഗങ്ങൾ ഇതിനു തെളിവാണ്. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. ഭീകരവാദത്തിനെതിരെയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും ജൂണിൽ ഒരാഴ്ച നീണ്ട പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ഇസ്രായേലിലേക്ക് ആയുധം നൽകുന്നത് നിർത്തണം എന്ന് കേന്ദ്ര സർക്കാരിനോട് സിപിഐഎം ആവശ്യപ്പെടുന്നു എം എ ബേബി പറഞ്ഞു. മുഴുവൻ ബന്ധവും സൈനിക സഹായവും ഇന്ത്യ അവസാനിപ്പിക്കണം.. പലസ്തീൻ ജനതയ്ക്ക് സിപിഐഎം കേന്ദ്ര കമ്മിറ്റി ഐക്യദാർഢ്യം അറിയുക്കുന്നു.
സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും.പഹൽഗാമിന് ശേഷം രാജ്യത്തെ വർഗീയ ശക്തികൾ വിദ്വേഷ പ്രചാരണം നടത്താൻ തുടങ്ങി. വർഗീയശക്തികൾ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുന്നു.കേണൽ സോഫിയ ഖുറേഷിയെ പോലും വെറുതെ വിട്ടില്ല. ഉചിതമായ നടപടി എടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദയുടെ സമീപനം ശരിയായിരുന്നില്ല.
സർവകക്ഷി യോഗത്തിൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തില്ല.NDA മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി പ്രത്യേകം കണ്ടു. ഇന്ത്യയുടെ പ്രധാനമന്ത്രി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയായി മാറാൻ പാടില്ല. സംഘ അംഗങ്ങളെ തീരുമാനിക്കുന്നതിൽ പാർട്ടികളോട് കൂടിയാലോചന നടത്തിയില്ല. ഓരോ പാർട്ടികളിൽ പ്രശ്നങ്ങൾ സൃഷിക്കാനുള്ള ബോധപൂർവമായ നീക്കം നടന്നുവെന്നും എം എ ബേബി ആരോപിച്ചു.
തങ്ങളുടെ ആവശ്യം ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം ആണ്. ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്റ് ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എങ്ങനെ വെടി നിർത്തലിലേക്ക് എത്തി എന്ന് മോദി വ്യക്തമാക്കണം. ഡോണൾഡ് ട്രംപിന്റെയും അമേരിക്കയുടെയും ഇടപെടൽ എന്താണ്?.
ഏതൊരു ഭീകരവാദത്തെയും ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ ആക്രമണമായി കാണുമെന്ന കേന്ദ്ര നിലപാട് തികച്ചും തെറ്റായ സമീപനം.ഏതേലും ഭീകരർ വിചാരിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ വഴിമാറില്ല. ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയാൽ ഇന്ത്യയ്ക്കെതിരായ യുദ്ധപ്രഖ്യാപനം ആയി എങ്ങനെ വ്യാഖ്യാനിക്കും?. സാമ്പത്തിക സ്ഥിതിയുടെ യാഥാർത്ഥ്യം സർക്കാർ മനഃപൂർവ്വം മറച്ചുവെക്കുകയാണ്.