പ്ലസ് വൺ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷക്കാം; സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വൺ പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്താകെ നാലുലക്ഷത്തി എഴുപത്തിനാലായിരം സീറ്റുകൾ ഉണ്ടെന്നും സീറ്റു ക്ഷാമം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചത് നാലുലക്ഷത്തി ഇരുപത്തിനാലായിരം പേരാണ്.എല്ലാ വർഷവും പ്ലസ് വൺ പ്രവേശന സമയത്ത് സീറ്റിനായി പരക്കം പായുന്ന കുട്ടികളെയും രക്ഷിതാക്കളെയും കാണാം. മലപ്പുറവും കോഴിക്കോടുമുൾപ്പെടെയുള്ള വടക്കൻ ജില്ലകളിലാണ് സ്‌ഥിതി രൂക്ഷമാകുക. എന്നാൽ ഇത്തവണസംസ്‌ഥാനതലത്തിൽ 50,334 സീറ്റുകൾഅധികമാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അവകാശവാദം.ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറിയും ചേർന്ന് ആകെ 4,74,917 സീറ്റുകളാണുള്ളത്.എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയത് 4,24,583 പേരാണ്. അപ്പോൾ വിജയം നേടിയവരുടെ എണ്ണത്തെക്കാളും സീറ്റുകളുണ്ട്.ഇതിനും പുറമെ 71419 സീറ്റുകളാണ് ഐടിഎയിലും പോളിടെക്നിക്കുകളിലുമായുള്ളത്.ഇത്തവണ സീറ്റു ക്ഷാമം ഉണ്ടായേക്കുമോ എന്ന് സംശയിക്കുന്ന ഏഴുജില്ലകളിൽ 30 ശതമാനം മാർജിനൽ സീറ്റുവർധന നൽകിയിട്ടുണ്ട്. കൂടാതെ 2022 മുതൽ അനുവദിച്ച അധിക ബാച്ചുകളും മറ്റുജില്ലകളിൽ നിന്ന് മാറ്റിക്കൊണ്ടുവന്ന ബാച്ചുകളും നിലനിറുത്തുകയും ചെയ്യുമെന്നാണ് വിദ്യാഭ്യാസ വകുപ്പു നൽകുന്ന ഉറപ്പ്.ഇതെല്ലാം ഉള്ളപ്പോഴും കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുമോ എന്ന ചോദ്യമാണുയരുന്നത്. 61,449 പേർക്കാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് കിട്ടിയത്. ഇവർക്കെങ്കിലും ഇഷ്ടപ്പെട്ട കോമ്പിനേഷൻ തൊട്ടടുത്തുള്ള സ്‌കൂളിൽ കിട്ടുമെന്ന് പ്രതീക്ഷിക്കാം.