
റെയില്‍വെ ഭൂമി സ്വകാര്യ കമ്ബനിക്ക് പാട്ടത്തിന് നല്‍കിയ നീക്കത്തോടെ കണ്ണൂർ റെയില്‍വേ സ്റ്റേഷൻ വികസനത്തിന് ചുവപ്പുകൊടി.
നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണവും നഗര റോഡ് വികസനവും അടക്കമുള്ള വികസന സാദ്ധ്യതകളെയും തീരുമാനം ബാധിക്കുമെന്ന് ഉറപ്പാണ്. റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ 19 സെന്റ് ഭൂമിയാണ് റെയില്‍വെ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി വഴി സ്വകാര്യ കമ്ബനിക്ക് കൈമാറിയത്. ഇതിനായി 24.63 കോടി രൂപയ്ക്കാണ് ടെക്സ് വർത്ത് ഇന്റർനാഷണല്‍ എന്ന കമ്ബനി 45 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്തത്. ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കാണ് ഭൂമി കൈമാറിയത്. ഇതോടെ നിർദ്ധിഷ്ഠ പ്ലാറ്റ് ഫോം വികസനമടക്കം ആസൂത്രണം ചെയ്തിരുന്ന പദ്ധതികളെല്ലാം നിലയ്ക്കുന്ന സ്ഥിതിയായി. റെയില്‍വേ സ്റ്റേഷന്റെ ഇരുകവാടങ്ങളിലും വാഹന പാർക്കിംഗ് സംവിധാനമെന്ന ആശയവും ഉപേക്ഷിക്കേണ്ടി വരും. ഒപ്പം നഗര റോഡ് വികസനത്തിനും ഭൂമി കൈമാറ്റം തടസമാകുമെന്നാണ് ആശങ്ക റെയില്‍വേ സ്റ്റേഷൻ പരിസരത്തെ ബാക്കിയുളള ഭൂമി കൂടി പാട്ടത്തിന് നല്‍കാനുളള നീക്കവും സജീവമാണ്. റെയില്‍വേ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇതിനുള്ള ടെണ്ടർ നടപടികളിലേക്ക് കടന്നതായാണ് സൂചന.എതിർപ്പുമായിഎം.പി.റെയില്‍വെ ഭൂമി സ്വകാര്യ കമ്ബനിക്ക് നല്‍കിയത് കണ്ണൂരിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു. അധിക വരുമാനം കണ്ടെത്തുന്നതിനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന റെയില്‍വേയുടെ വാദം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിച്ച് കൊണ്ടുള്ള നവീകരണം, നാലാമത് ഒരു പ്ലാറ്റ്‌ഫോമിന്റെ ആവശ്യകത, നിലവിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന്റെ നവീകരണം ഉള്‍പ്പെടെ നില്‍ക്കുമ്ബോഴാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിന് റെയില്‍വെ പ്രാധാന്യം നല്‍കാത്തത് നിർഭാഗ്യകരമാണ്. മുനീശ്വരൻ കോവില്‍ മുതല്‍ പ്ലാസ അടക്കം റോഡിനും സമാന്തരമായി വീതികൂട്ടാൻ റെയില്‍വെ സ്ഥലം അനിവാര്യമാണ്. ഇക്കാര്യം റെയില്‍വേയെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നിട്ടാണ് ഏകപക്ഷീയമായ നടപടി റെയില്‍വേ സ്വീകരിച്ചത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കേരളത്തില്‍ മുന്നിലുള്ള കണ്ണൂരിന് വികസിക്കാൻ സ്ഥലം വേണം. റെയില്‍ വികസനം നടത്തേണ്ട ഭൂമി ഏറ്റവും കുറഞ്ഞ വിലക്ക് സ്വകാര്യ കമ്ബനിക്ക് തീറെഴുതി കൊടുത്തതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്നാണ് ആരോപണം. റെയില്‍വേയുടെ ഈ തീരുമാനം ജനകീയ പ്രതിഷേധത്തിന് മുന്നില്‍ തിരുത്തേണ്ടി വരും. പാർലമെന്റില്‍ വിഷയം കേന്ദ്ര റെയില്‍വെ മന്ത്രിയുടെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരുമെന്നും സുധാകരൻ വ്യക്തമാക്കി.126 കോടിയുടെഭൂമി 24 കോടിയ്ക്ക്റെയില്‍വേയുടെ നീക്കം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. കരാർ പിൻവലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയപാർട്ടി നേതാക്കളും യുവജന സംഘടനകളും. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ കണ്ണായ സ്ഥലം വാണിജ്യാവശ്യത്തിനുവേണ്ടി എഴുതിക്കൊടുത്ത കരാർ അടിയന്തരമായി റദ്ദാക്കണമെന്നും റെയില്‍വേയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും മൂലധന ശക്തികളുടെയും ഗൂഢാലോചനയാണ് ഈ കരാറിന് പിന്നിലെന്നും പാലക്കാട് ഡിവിഷൻ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയംഗം റഷീദ് കവ്വായി പറഞ്ഞു.126 കോടി മതിപ്പുവിലയുള്ള സ്ഥലമാണ് 45 വർഷത്തേക്ക് വെറും 24 കോടിക്ക് കൈമാറിയത്.നിർമ്മാണംഅതിവേഗത്തില്‍റെയില്‍വേയുമായി കരാറായതിനു പിന്നാലെ സ്വകാര്യകമ്ബനി കണ്ണായ ഭൂമിയില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. കോർപ്പറേഷനില്‍ നിന്ന് കെട്ടിട പെർമിറ്റ് അനുവദിക്കാൻ ഹാജരാക്കേണ്ടുന്ന എതിർപ്പില്ലാ രേഖയ്ക്കുള്ള അപേക്ഷ സമർപ്പിച്ചു. കണ്ണൂർ എല്‍.എസ്.ജി.ഡി വിഭാഗത്തിനാണ് അപേക്ഷ നല്‍കിയത്. കെട്ടിട പെർമിറ്റ് അനുവദിക്കാനുള്ള പ്രധാന എതിർപ്പില്ല രേഖ ലഭിക്കേണ്ടത് പ്ലാനിംഗ് വിഭാഗത്തില്‍ നിന്നാണ്. എന്നാല്‍ ഓഫീസ് അപേക്ഷ കൈപ്പറ്റിയില്ല. പാട്ടത്തിന് നല്‍കിയ ഭൂമിയായതിനാല്‍ കമ്ബനിക്ക് പുറമേ റെയില്‍വേ അധികൃതരുടെയും ഒപ്പ് വേണം. ഇതില്ലാത്തതിനാലാണ് കൈപ്പറ്റാഞ്ഞതെന്നാണ് വിവരം. 8000 ചതുരശ്ര അടിക്കു മുകളിലുള്ള വാണിജ്യ കെട്ടിടങ്ങള്‍ക്ക് ടൗണ്‍ പ്ലാനിംഗ് ഓഫിസിന്റെ എതിർപ്പില്ല രേഖ വേണം. റെയില്‍വേ ഭൂമിയില്‍ സ്വകാര്യ കമ്ബനി നിർമ്മിക്കുന്ന വാണിജ്യ കെട്ടിടം ഇരുപതിനായിരം ചതുരശ്ര അടിയുണ്ട്. അതിനാലാണ് കമ്ബനി പ്ലാനിംഗ് ഓഫീസിലേക്ക് അപേക്ഷ നല്‍കിയത്. കെട്ടിട പെർമിറ്റിന് മറ്റു വകുപ്പുകളുടെ എതിർപ്പില്ലാ രേഖയടക്കം കോർപ്പറേഷനില്‍ നല്‍കണം.കരാർ നേരത്തേസ്ഥലം പാട്ടത്തിന് നല്‍കാൻ നേരത്തെ കരാറായിരുന്നു. വിവരം പുറത്തുവന്നതിനെ തുടർന്ന് ബഹുജന പ്രക്ഷോഭം നടന്നു. ഭൂമി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് പ്രതിഷേധം തണുപ്പിച്ച ദക്ഷിണ റെയില്‍വേ പക്ഷേ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ദീർഘകാലത്തേക്ക് പാട്ടത്തിന് കൊടുക്കുന്ന ഭൂമി തിരിച്ചുകിട്ടാൻ സാദ്ധ്യത വിരളമാണെന്നിരിക്കെ ഫലത്തില്‍ ചുരുങ്ങിയ വിലയ്ക്ക് ഇത്രയും ഭൂമി സ്വകാര്യ കമ്ബനിയുടെ കൈയിലായി എന്നർത്ഥം. അമൃത്‌ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലാം പ്ലാറ്റ്‌ഫോം പണിയുന്നതുള്‍പ്പെടെ സ്റ്റേഷൻ വികസനവും ഇതോടെ അവതാളത്തിലാകും. പാട്ടഭൂമിയില്‍ ഉള്‍പ്പെടുന്ന റെയില്‍വേ ആരോഗ്യ വിഭാഗം കെട്ടിടം പഴയ ക്വാർട്ടേഴ്സ് തുടങ്ങിയവ പൊളിക്കാനാണ് നിർദേശം. ജീവനക്കാരെ പടിഞ്ഞാറ് ഭാഗത്തുള്ള പുതിയ ക്വാട്ടേഴ്സുകളിലേക്ക് നേരത്തെ മാറ്റിയിരുന്നു. 2022 സെപ്തംബറിലാണ് റെയില്‍വേ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഭൂമി പാട്ടത്തിന് നല്‍കാൻ ടെൻഡർ വിളിച്ചത്. ഓപ്പറേഷണല്‍ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് ആർ.എല്‍.ഡി.എ പാട്ടത്തിന് നല്‍കുന്നത് എന്നാണ് റെയില്‍വേ വാദം.121.62 കോടി വരുമാനം,72.11 ലക്ഷം യാത്രക്കാർകോഴിക്കോട് അടക്കമുള്ള സ്റ്റേഷനുകളില്‍ വൻ വികസനം നടക്കുമ്ബോള്‍ 121.62 കോടി വാർഷിക വരുമാനവും 72.11 ലക്ഷം യാത്രക്കാരുമുള്ള കണ്ണൂർ പിന്നോട്ട് പോവുകയാണ്. സ്ഥലമില്ലാത്തതിനാല്‍ ഇവിടെ സമഗ്ര വികസനം സാദ്ധ്യമാകുന്നില്ല. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 കോടി രൂപ മാത്രമാണ് കണ്ണൂരിന് അനുവദിച്ചത്. കോഴിക്കോട്ട് 470 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാകുന്നത്. ടെക്സ് വർത്ത് കമ്ബനി അവരുടെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുമ്ബോള്‍ സ്റ്റേഷൻ വികസനം ഞെരുങ്ങും.സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്‌ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാ പ്രശ്നം ഉള്‍പ്പെടെ നിലനില്‍ക്കുമ്ബോഴാണ് സ്വകാര്യ കമ്ബനിക്ക് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇതോടെ കേരളത്തിലെ ആറു കോർപ്പറേഷനുകളില്‍ ഉള്‍പ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ കണ്ണൂർ ഒഴികെ ലോക നിലവാരത്തിലേക്ക് ഉയരും. റെയില്‍വേക്കുള്ളില്‍ ഇരുഭാഗത്തും സ്ഥലം പോകുമ്ബോള്‍ സ്റ്റേഷൻ വികസനം ഞെരുങ്ങും.തീരുമാനം പിൻവലിക്കണംരാജ്യത്തെ 48 റെയില്‍വേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ കമ്ബനികള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കണ്ണൂരിലെ റെയില്‍വേ ഭൂമി കൈമാറ്റമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ നഗരവത്ക്കരണം നടക്കുന്ന രണ്ടാമത്തെ ജില്ലയും അന്താരാഷ്ട്ര വിമാനത്താവളവുമടക്കമുള്ള ജില്ലയില്‍ പ്രതിദിനം റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത് പതിനായിരങ്ങളാണ്. എന്നാല്‍ ജില്ലാ ആസ്ഥാനങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും മോശമായ അടിസ്ഥാന സൗകര്യങ്ങളുള്ള റെയില്‍വേ സ്റ്റേഷനുകളിലൊന്നും കണ്ണൂരാണ്. നാലാം പ്ലാറ്റ് ഫോമിനായുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റെയില്‍വേ പൂർണ്ണമായും സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂമി സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് എഴുതി നല്‍കുന്നതെന്നും ഇതിനെതിരെ പ്രതിഷേധം ഉയർത്തുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം അറിയിച്ചു