മഴ അതിതീവ്രം, മഴക്കെടുതിയും: സംസ്ഥാനത്ത് 60 ക്യാമ്പുകൾ തുറന്നു; 1439 പേർ ക്യാമ്പുകളിൽ കഴിയുന്നു

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ പരക്കെ നാശനഷ്‌ടം. സംസ്ഥാനത്ത് 60 ക്യാമ്പുകളിലായി 429 കുടുംബങ്ങളെ പാർപ്പിച്ചു. 1439 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വയനാട് കോട്ടയം ജില്ലകളിലാണ് ക്യാമ്പുകളിൽ കൂടുതലും. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 31 പേര്‍ മരിച്ചു. ഇന്നുമാത്രം മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്.
മെയ് 31 മുതല്‍ ജൂണ്‍ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂണ്‍ 6 മുതല്‍ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 പേരാണ് ഇതുവരെ മരിച്ചത്. വ്യാപക മഴയിൽ കനത്ത നാശനഷ്ടവുമുണ്ടായി.
കനത്ത മഴയിൽ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മലയോര മേഖലയിൽ ഉള്ളവർക്കും, തീരദേശമേഖലയിൽ ഉള്ളവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.