മുസ്‌ലിംവിരുദ്ധത ഛർദ്ദിക്കുന്ന ഒരാളെ നിയമിച്ചത് നിലമ്പൂരിൽ വോട്ട് ക്യാൻവാസിംഗിന്:മുസ്‌ലിം ലീഗിനെതിരെ കെടി ജലീൽ

തിരുവനന്തപുരം: തീവ്ര ഹിന്ദുത്വവാദി അഡ്വ. കൃഷ്ണരാജിനെ മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കിയ നടപടിക്കെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍. വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ലെന്ന് കെ ടി ജലീല്‍ വിമര്‍ശിച്ചു. നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് വഴിക്കടവ്.
സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്‌ലിംവിരുദ്ധത’ ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ. നിലമ്പൂരില്‍ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികള്‍ക്കിടയില്‍ ശക്തമാണ്’, കെ ടി ജലീല്‍ ചൂണ്ടികാട്ടി.