ലഹരി വേട്ട: ഏഴുപേര്പിടിയില്

തൊടുപുഴ, കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഏഴുപേർ പിടിയില്‍.
ആറുപേർ കഞ്ചാവുമായും ഒരാള്‍ എംഡിഎംഎയുമായാണ് പിടിയിലായത്. 0.67 ഗ്രാം എംഡിഎംഎയുമായി ഇടവെട്ടി തൊട്ടിപ്പറന്പില് അമീനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവുമായി തൊടുപുഴ മൂലയില്‍ റോബിൻ മാത്യു ആണ് പോലീസ് പിടിയിലായത്. റോബിന് കഞ്ചാവ് നല്കിയ ഒടിയൻ എന്നറിയപ്പെടുന്ന മാർട്ടിനെയും പോലീസ് പിടികൂടി. മാർട്ടിൻ ഇതിനുമുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഇയാളെ കാപ്പചുമത്തി ജയിലില്‍ അടച്ചിരുന്നു. പുറത്തിറങ്ങി രണ്ടു മാസമാകുന്നതിനു മുന്‍പാണ് വീണ്ടും പിടിയിലായത്.തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ എൻ.എസ്. റോയ്, എസ്ഐ മാരായ സുശീലൻ, വിജേഷ്, അജി സിപിഒമാരായ മുജീബ്, ഡാലു, വിഷ്ണു, നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കരിമണ്ണൂർ പോലീസ് നടത്തിയ പരിശോധനയില്‍ കൂനംപറന്പില്‍ ജോബിൻ(20), നെയ്യശേരി വേട്ടറുകുന്നേല് അമർനാഥ് (19) എന്നിവരെ മണ്ണാറതറഭാഗത്തു നിന്നും കഞ്ചാവുമായി പിടികൂടി.ഇവരുടെ പക്കല്‍ നിന്ന് 20ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉടുന്പന്നൂർ പെട്രോള്‍ പന്പിനടുത്തു നിന്നും കരിമണ്ണൂർ സ്വദേശി പറയ്ക്കല്‍ ശ്രീഹരി (19), ഉടുന്പന്നൂർ സ്വദേശി കൊച്ചുപറന്പില്‍ കെ.ആർ.അജിത്ത് എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം കഞ്ചാവും കണ്ടെടുത്തു. നാലുപേരെയും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചതായി കരിമണ്ണൂർ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ പറഞ്ഞു.