dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട് നശിപ്പിച്ച്‌ വീട്ടുപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകന്‍റെ വീട് നശിപ്പിച്ച്‌ വീട്ടില്‍ സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് എന്നിവയും വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി.

പാല്‍ക്കുളം മേടിന് സമീപം താമസിക്കുന്ന കുത്തനാപള്ളില്‍ നിജോ പോളിന്‍റെ വീട്ടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയതായി പറയുന്നത്.വീടിന്‍റെ മേല്‍ക്കൂരയുടെ ഇരുമ്ബ് പൈപ്പുകള്‍ ഉള്‍പ്പെടെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തില്‍ പാല്‍ക്കുളംമേടിന് പോകുന്ന വഴിയരികില്‍ അമ്ബത് വർഷമായി വീട് വച്ച്‌ താമസിച്ചു വരുന്നതാണ് ഈ കുടുംബം.വീടിരിക്കുന്നതുള്‍പ്പെടെയുള്ള പ്രദേശം വനഭൂമിയാണെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യേഗസ്ഥര്‍ വീടിന് തീയിട്ട് നശിപ്പിച്ചതെന്ന് സ്ഥലമുടമ നിജോ പോള്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബ സ്വത്തായി കിട്ടിയഭൂമിയാണിത്. വീടിന്‍റ കരം ഉള്‍പ്പെടെ പഞ്ചായത്തില്‍ അടച്ചുവരുന്നതാണ്. പാല്‍ക്കുളംമേട് പ്രദേശത്ത് നിരവധി പേരെ മുന്‍പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു.താമസിക്കാന്‍ തനിക്ക് മറ്റിടം ഇല്ലന്നും വാടക വീട്ടിലാണിപ്പോള്‍ കഴിയുന്നതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായി നിജോ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button