വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി: മദ്ധ്യവയസ്‌കൻ അറസ്റ്റില്‍

അടിമാലി: വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസില്‍ മദ്ധ്യവയസ്‌കൻ അറസ്റ്റില്‍. മച്ചിപ്ലാവ് ഓലിക്കുന്നേല്‍ വീട്ടില്‍ രമണനാണ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ സർക്കിള്‍ ഇൻസ്‌പെക്ടർ വി.പി. മനൂപും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ.കെ, സിവില്‍ എക്‌സൈസ് ഓഫീസർമാരായ അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രൻ, മുഹമ്മദ് ഷാൻ വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ സിമി ഗോപി, സിവില്‍എക്‌സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.