സര്‍ക്കാര്‍ ഭൂമി കയ്യേയെറിയവർക്ക് ഏതിരെ സെപ്റ്റംബര്‍ മുതല്‍ നടപടിതുടങ്ങും 10 സെന്റില്‍ താഴെയുളളവര്‍ക്ക് ഇളവ്, പരുന്തുംപാറയില്‍ കയ്യേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടര്‍

സര്‍ക്കാര്‍ ഭൂമി കയ്യേയെറിയവർക്ക് ഏതിരെ സെപ്റ്റംബര്‍ മുതല്‍ നടപടിതുടങ്ങും 10 സെന്റില്‍ താഴെയുളളവര്‍ക്ക് ഇളവ്, പരുന്തുംപാറയില്‍ കയ്യേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടര്‍. വി വിഘ്നേശ്വരി.ഇടുക്കി : ഇടുക്കി പരുന്തുംപാറയില്‍ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതല്‍ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടർ വി വിഘ്നേശ്വരി..പത്ത് സെൻറില്‍ താഴെ ഭൂമി കൈവശം വച്ച പാവപ്പെട്ടവര്‍ക്ക് അവരുടെ കയ്യിലുളള സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. ഭൂമി കൈവശം വച്ചിരിക്കുന്നവർ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.പരുന്തുംപാറയില സർക്കാർ ഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലുള്‍പ്പെട്ട 441 പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്ബരുകളിലുള്ള ഭൂമിയുടെ രേഖകളാണ് പരിശോധിക്കുന്നത്. 2100 തണ്ടപ്പേരുകളിലാണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതില്‍ 645 എണ്ണം.പത്ത് സെൻറില്‍ താഴെയുള്ളതാണ്. ഇവർക്ക് മറ്റൊരിടത്തും ഭൂമി ഇല്ലെങ്കില്‍ കൈവശമുള്ളത് പട്ടയം അനുവദിക്കാൻ പറ്റുന്നതാണങ്കില്‍ അവിടെ തന്നെ സ്ഥലം അനുവദിക്കും. അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കും. 25 ഓളം പേരുടെ കയ്യില്‍ അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമിക്ക് പട്ടയമുണ്ട്. സാധാരണ ഗതിയില്‍ നാലേക്കറില്‍ കൂടുതല്‍ ഭൂമിക്ക് പട്ടയം നല്‍കാറില്ല.നിയമപരമല്ലെങ്കില്‍ നടപടി എടുക്കാൻ പീരുമേട് തഹസില്‍ദാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ആദ്യഘട്ട നോട്ടീസ് നല്‍കി. രേഖകള്‍ പരിശോധിച്ച ശേഷം കെഎല്‍സി ആക്‌ട് പ്രകാരം ബാക്കി നോട്ടീസുകള്‍ നല്‍കി ഹിയറിംഗ് നടത്തിയ ശേഷം പട്ടയം റദ്ദാക്കുന്നതടക്കമുളള നടപടി സ്വീകരിക്കും. പത്തു സെൻറിനും അഞ്ചേക്കറിനും ഇടയില്‍ ഭൂമി കൈവശമുള്ള 1475 ഓളം പേരുടെ കയ്യിലുള്ള രേഖകള്‍ പരിശോധിച്ച് സർവേ നടത്തും. ഹിയറിംഗ് നടത്തി ഓരോ കേസിലും അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം വരെ സമയമെടുക്കും. എങ്കിലും ആറുമാസം കൊണ്ട് നടപടികള്‍ പൂർക്കിയാക്കാനാണ് ജില്ല ഭരണകൂടത്തിൻറെ തീരുമാനം.