200കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിന് ജാമ്യമില്ല

ഡൽഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ നടി ലീന മരിയ പോളിന് സുപ്രീം കോടതിയിൽ തിരിച്ചടി. ആരോഗ്യ കാരണം മുന്‍നിര്‍ത്തി നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ദില്ലി ഹൈക്കോടതിയിലെ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ പികെ മിശ്ര, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുന്ന കേസില്‍ 2021 മുതല്‍ ജയിലിലാണ് ലീന മരിയ പോള്‍. ദില്ലി ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ തീരുമാനം എതിരെങ്കില്‍ ജാമ്യം തേടി സുപ്രിംകോടതിയെ സ്മീപിക്കാമെന്നും അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ലീന മരിയ പോള്‍ ജയിലില്‍ കഴിയുന്നത്കേസിലെ പ്രധാന പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. ലീന മരിയ പോളിനെ സെക്രട്ടറി എന്ന നിലയില്‍ പരിചയപ്പെടുത്തിയാണ് സുകേഷ് ചന്ദ്രശേഖര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്