ആറുവരിപ്പാതയില്‍ ടോള്‍ബൂത്തുകള്‍ വരുന്നത് ഇവിടങ്ങളില്‍; ആകെ 11 ടോള്‍, കൊല്ലത്തും തിരുവനന്തപുരത്തും രണ്ട്, മറ്റ് ജില്ലകളില്‍ ഓരോന്ന്

ആറുവരിയില്‍ വികസിപ്പിക്കുന്ന ദേശീയപാത 66ന്റെ പ്രവൃത്തികള്‍ അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. പണി പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നുമുണ്ട്.നിർമാണം പൂർത്തിയാകുന്നതോടെ യാത്ര സുഗമമാകും. എന്നാല്‍, ടോള്‍ബൂത്തുകള്‍ ഓരോ ജില്ലയിലും കാത്തിരിക്കുന്നുണ്ട്.ആറ് വരിയായി വികസിപ്പിക്കുന്ന 589 കിലോമീറ്ററില്‍ 50-60 കിലോമീറ്റർ പിന്നിടുമ്ബോള്‍ ഒരു ടോള്‍ബൂത്ത് എന്ന നിലയിലാണ് ക്രമീകരിക്കുന്നത്. ആകെ 11 ടോള്‍ ടോള്ബൂത്തുകളാണുണ്ടാവുക. കൊല്ലത്തും തിരുവനന്തപുരത്തും മാത്രം രണ്ട് വീതവും മറ്റ് ജില്ലകളില്‍ ഓരോ ടോള്ബൂത്തുമാണുണ്ടാവുക. ദേശീയപാത അതോറിറ്റി നേരിട്ടാകും ടോള്‍ പിരിക്കുക. റോഡിന്റെ നിർമാണച്ചെലവ് പൂർണമായി പിരിച്ചെടുത്തുകഴിഞ്ഞാല് ടോള്‍ തുക 40 ശതമാനമായി കുറയ്ക്കാനാണ് ധാരണ.റോഡിന്റെ നിർമാണച്ചെലവ് കണക്കാക്കിയാവും ടോള്‍ നിരക്കെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലൈഓവറുകള്‍കൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാല്‍ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും.ടോള്‍ പ്ലാസകള്‍ ഇവിടങ്ങളില്കാസർകോട് – പുല്ലൂർ പെരിയകണ്ണൂർ – കല്യാശ്ശേരികോഴിക്കോട് – മാമ്ബുഴമലപ്പുറം – വെട്ടിച്ചിറതൃശ്ശൂർ – നാട്ടികഎറണാകുളം – കുമ്ബളംആലപ്പുഴ – കൊമ്മാടികൊല്ലം – ഓച്ചിറ, കല്ലുവാതുക്കല്തിരുവനന്തപുരം – തിരുവല്ലം, ആക്കുളം