dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ഇടുക്കിയില്‍ വമ്ബൻ ഭൂമി കൈയേറ്റമെന്ന് പ്രതിപക്ഷം ഒഴിപ്പിക്കുമെന്ന് മന്ത്രി രാജൻ സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

ഇടുക്കിയില്‍ രാഷ്ട്രീയ പിൻബലത്തോടെ ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്നും കുറ്റക്കാർക്കെതിരെ നടപടികളില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷംമുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി കെ.രാജൻ. കൈയേറ്റമൊഴിപ്പിക്കുന്നതില്‍ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്നാരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.കൈയേറ്റക്കാരെ നിയന്ത്രിക്കാനാവുന്നില്ലെന്നും കൈയേറ്റക്കാർ സർക്കാർഭൂമി മറിച്ചുവിറ്റ് കോടികള്‍ സമ്ബാദിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പാറക്കെട്ടുകള്‍ക്ക് പട്ടയം നല്‍കാനാവില്ലെന്നാണ് നിയമമെങ്കിലും ഏക്കറുകണക്കിന് പാറക്കെട്ടുകള്‍ക്ക് പട്ടയം ലഭിച്ചതെങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച മാത്യു കുഴല്‍നാടൻ ആവശ്യപ്പെട്ടു. സർക്കാർ ഒത്താശയോടെ വൻലോബിയാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു.കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുപോലെ കാണില്ലെന്നും അർഹതയുള്ള കുടിയേറ്റക്കാർക്ക് പട്ടയം നല്‍കുമെന്നും മന്ത്രി രാജൻ പറഞ്ഞു. 55,000പേരുടെ വിവരശേഖരണം നടത്തി. ഇടുക്കിയിലെ പട്ടയവിതരണം നിറുത്താനുള്ള കോടതി ഉത്തരവിനെതിരെ സർക്കാർ സത്യവാങ്മൂലം നല്‍കിയെന്നും വ്യക്തമാക്കി.’പിന്നില്‍ രാഷ്ട്രീയസ്വാധീനമുള്ളവർ’വ്യാജപട്ടയമുണ്ടാക്കി ആയിരക്കണക്കിന് സർക്കാർ ഭൂമി കൈയേറിയെന്ന് റിപ്പോർട്ടുകള്‍ കിട്ടിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് വി.ഡി.സതീശൻ. കൈയേറ്റക്കാർ പാറപൊട്ടിച്ച്‌ പത്തുമീറ്റർ വീതിയില്‍ റോഡുണ്ടാക്കി. ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി കൈയേറി. സർക്കാർ പുറമ്ബോക്കില്‍ പാറഖനനം നടത്തുന്ന പ്രധാനിയുടെ കുടുംബാംഗത്തെക്കുറിച്ച്‌ പരാതി കിട്ടിയിരുന്നു. പിറ്റേന്ന് ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലംമാറ്റി. കൈയേറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുള്ള പ്രധാനപ്പെട്ട ആളുകളാണ്.’കൈയേറ്റക്കാരോട്അടിയറവ് പറയില്ല’ഏലമലക്കാടുകള്‍ പൂർണമായി റിസർവ് വനമല്ലെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ.രാജൻ. ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങള്‍ ഏപ്രിലില്‍ പാസാക്കും. കൈയേറ്റക്കാർക്കെതിരെ തുടർച്ചയായ അന്വേഷണം നടത്തി നടപടിയെടുക്കും. കൈയേറ്റം സ്ഥിരീകരിച്ചാല്‍ ശക്തമായ നടപടിയെടുക്കും. കൈയേറ്റക്കാരോട് സർക്കാർ അടിയറവ് പറയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button