dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

ഉയരപ്പാത നിര്‍മാണം; ദേശീയപാതയില്‍ വീണ്ടും അപകടം

അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. കണ്ടെയ്നർ ലോറിയിടിച്ച്‌ ഒരാളുടെ കൂടി ജീവൻ പൊലിഞ്ഞതാണ് ഏറ്റവും ഒടുവിലത്തേത്

നിരന്തരം അപകടങ്ങള്‍ വർധിച്ചതിന് പിന്നാലെ ജനകീയ സമരങ്ങള്‍ അരങ്ങേറിയ ശേഷമാണ് ദേശീയപാതയില്‍ അപകടങ്ങള്‍ തുടർക്കഥയാവുന്നത്. അരൂർ കിഴക്കേവേലിക്കകത്ത് സന്തോഷാണ് (59) മരിച്ചത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കണ്ടെയ്നർ ലോറികള്‍ പോലെയുള്ള ഭാരവാഹനങ്ങള്‍ നിർമാണം നടക്കുന്ന ദേശീയപാതയിലൂടെ സഞ്ചരിക്കരുതെന്നാണ് നിബന്ധന. ഇക്കാര്യം ഉറപ്പാക്കാൻ എറണാകുളം, ആലപ്പുഴ ജില്ല കലക്ടർമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ അധികൃതരുടെയും സംയുക്തയോഗം എറണാകുളം കലക്ടറേറ്റില്‍ കഴിഞ്ഞദിവസം നടന്നിരുന്നു. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയില്‍ അരൂർ ക്ഷേത്രം ജങ്ഷനില്‍നിന്ന് എത്തുന്ന വടക്കുനിന്നുള്ള വാഹനങ്ങള്‍ അരൂക്കുറ്റി റോഡിലൂടെ മാക്കേക്കടവ് കവലയിലെത്തി തുറവൂർ ജങ്ഷനില്‍ എത്തണമെന്നും തെക്ക് നിന്നുള്ള വാഹനങ്ങള്‍ നിർബന്ധമായും തുറവൂർ ജങ്ഷനില്‍നിന്ന് കുമ്ബളങ്ങി-എഴുപുന്ന റോഡിലൂടെ സഞ്ചരിച്ച്‌ എറണാകുളം ഭാഗത്തേക്ക് എത്തണമെന്നും തീരുമാനിച്ചിരുന്നു. ഇതിനുമുമ്ബുള്ള പല തീരുമാനങ്ങളും നടക്കാതെ വന്നപ്പോഴാണ് കലക്ടറുടെ സംയുക്തയോഗത്തില്‍ പിന്നെയും തീരുമാനിച്ചത്.പൊലീസ് പലസ്ഥലങ്ങളിലും ദിശാ ബോർഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഭാരവാഹനങ്ങള്‍ നിർബന്ധമായും കുമ്ബളത്തെ ടോള്‍ പ്ലാസയില്‍ തടയാനും തീരുമാനിച്ചു. ആലപ്പുഴയില്‍നിന്ന് കോട്ടയം വഴി വലിയ വാഹനങ്ങളെ തിരിച്ചുവിടാനും തീരുമാനിച്ചു. തീരുമാനങ്ങള്‍ കടലാസില്‍ മാത്രമായി. അപകടങ്ങളും ഗതാഗത സ്തംഭനവും നിർമാണ സാമഗ്രികള്‍ വാഹനങ്ങളുടെ മുകളിലേക്ക് വീഴലും തുടർന്നുകൊണ്ടിരുന്നു. ചൊവ്വാഴ്ചയും ലോറി സ്കൂട്ടർ യാത്രികരെ ഇടിച്ച്‌ പരിക്കേല്‍പിച്ചു. ഇതിനിടെ, റോഡിന്‍റെ അപര്യാപ്തതയാണ് ഗതാഗതം തിരിച്ചുവിടുന്നതിന് തടസ്സമെന്ന് പ്രചരിച്ചിരുന്നു.അരൂക്കുറ്റി മുതലുള്ള റോഡിന്റെയും തുറവൂർ മുതല്‍ കുമ്ബളങ്ങി വരെയുള്ള റോഡിന്റെയും നിർമാണത്തിനായി എട്ടരക്കോടി രൂപ കേരള സർക്കാർ അനുവദിച്ചതായി ദലീമ ജോജോ എം.എല്‍.എ അറിയിച്ചു. രണ്ട് റോഡുകളുടെയും നിർമാണ കാര്യങ്ങളും നടത്തിയശേഷം എന്നാണ് ഗതാഗതം തിരിച്ചുവിട്ട് അപകടങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button