കാപ്പിക്കുരുവിന് റെക്കോഡ് വില; ഉല്പാദനം കുറഞ്ഞു

തൊടുപുഴ: ഏറെ നാളുകള്‍ക്ക് ശേഷം കാപ്പിക്കുരുവിന് റെക്കോഡ് വില. ഇപ്പോഴത്തെ ശരാശരി വില കി.ഗ്രാമിന് 240 രൂപയാണ്.തൊടുപുഴ (ഇടുക്കി) 233 – 235, കല്‍പ്പറ്റ (വയനാട്) 237 – 238 എന്നിങ്ങനെയാണ് ഇന്നലത്തെ വില. പരിപ്പിനും വിലവർധനവുണ്ട്. പച്ചക്കുരുവിന് 100 രൂപ വില ലഭിക്കുന്നുണ്ട്. കാപ്പിപ്പൊടിക്ക് വിപണിയില്‍ 650 രൂപ വരെയാണ് വില. ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞതും കയറ്റുമതി വർധിച്ചതുമാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ 50 ശതമാനത്തിലേറെ കുറവുണ്ട്.നീണ്ട വർഷങ്ങള്‍ക്ക് ശേഷമാണ് കാപ്പിക്കുരു വില ഇത്രയേറെ കുതിക്കുന്നത്. ഉല്പാദനച്ചെലവിനുള്ള വരുമാനംപോലും മുന്‍പ് കാപ്പിക്കൃഷിയില്നിന്ന് ലഭിച്ചിരുന്നില്ല. വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാനില്ലാത്തതും തിരിച്ചടിയായി. അണ്ണാൻ, വവ്വാല്, പക്ഷികള്‍ തുടങ്ങിയവയുടെ ശല്യവും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രോഗബാധയും മഹാപ്രളയത്തിന് ശേഷമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും ഉല്പാദനം കുത്തനെ കുറച്ചു.