dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

കുടിയേറ്റം,സാമ്ബത്തികമാന്ദ്യം; ഭൂമിയിടപാടില്‍ ഇടിവ്,സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും 800 കോടിയുടെ കുറവ്

സാമ്ബത്തിക പ്രതിസന്ധി, വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ സംസ്ഥാനത്ത് ഭൂമിയിടപാട് കുറഞ്ഞു. പോയ സാമ്ബത്തികവർഷം, മുൻവർഷത്തെക്കാള്‍ 15,664 ആധാരങ്ങളുടെ കുറവുണ്ടായി. 6382.15 കോടിരൂപ വരുമാനം ലക്ഷ്യമിട്ടിടത്ത് രജിസ്ട്രേഷൻ വകുപ്പിനു കിട്ടിയത് 5578.94 കോടി. പ്രതീക്ഷിച്ചതിലും 803.21 കോടിയുടെ കുറവ്.സ്വർണനിക്ഷേപത്തില്‍ താത്പര്യം കൂടിയതും റിയല്‍ എസ്റ്റേറ്റ് മേഖലയോട് താത്പര്യം കുറഞ്ഞതുമൊക്കെ ഭൂമിയിടപാട് കുറയാൻ കാരണമായിട്ടുണ്ടെന്ന് രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. വിദേശരാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും പോകുന്നവർ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതും ഭൂമിയിടപാടില്‍ കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ആധാരങ്ങള്‍ കുറഞ്ഞെങ്കിലും കോമ്ബൗണ്ടിങ്, സെറ്റില്‍മെന്റ് പദ്ധതികളിലൂടെയും അണ്ടർവാല്യുവേഷനിലൂടെയും ന്യായവില കർശനമാക്കിയതുംവഴി 359.60 കോടിയുടെ അധികവരുമാനമുണ്ടായി. അണ്ടർവാല്യുവേഷനിലൂടെ മാത്രം 31 കോടിയാണ് വരുമാനം.എറണാകുളം ജില്ലയിലാണ് കഴിഞ്ഞ സാമ്ബത്തികവർഷം കൂടുതല്‍ വരുമാനമുണ്ടായത്. 1241.02 കോടിരൂപ. രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ് ( 782.32 കോടി). വയനാട് ജില്ലയിലാണ് വരുമാനത്തില്‍ കുറവെങ്കിലും (101.03കോടി) വരുമാന ലക്ഷ്യത്തിന്റെ (126.36 കോടി) 79.95 ശതമാനം നേട്ടം കൈവരിക്കാനായെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറല്‍ ശ്രീധന്യ സുരേഷ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button