മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി സന്ദര്‍ശനം : തമിഴ്നാട്ടില്‍ റോഡ് ഉപരോധിച്ചു

ഇന്ന് നടക്കാനിരിക്കുന്ന മുല്ലപ്പെരിയാർ മേല്‍നോട്ട സമിതി സന്ദർശനത്തില്‍ നിന്നും കേരളത്തിലെ പ്രതിനിധികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ റോഡ് ഉപരോധിച്ചു .ഏഴ് പ്രതിനിധികള്‍ അടങ്ങുന്ന സംഘത്തില്‍ രണ്ട് തമിഴ്നാട് അംഗങ്ങളും രണ്ട് കേരള അംഗങ്ങളുമാണ് ഉള്ളത്.പെരിയാർവൈഗ ഇറിഗേഷൻ കർഷക അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിംഗത്തിന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.തമിഴ്നാട് ലോവർ ക്യാമ്ബില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി.കുമളിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.മുല്ലപ്പെരിയാർ ഡാമില്‍ നിന്നും കേരള പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നീക്കം ചെയ്യണമെന്ന് ഉള്‍പ്പെടെയുള്ള പതിനാല് കാര്യങ്ങള്‍ ഉന്നയിച്ചാണ് റോഡ് ഉപരോധിച്ചത്.പൊലീസ് എത്തി സമരക്കാരെ നീക്കംചെയ്തു.
എട്ടു മാസങ്ങള്‍ക്ക് ശേഷം മുല്ലപ്പെരിയാർ മേല്‍നോട്ടസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധിക്കും.ഏഴംഗ സമിതിയാണ് പരിശോധന നടത്തുന്നത്.ദേശീയ അണക്കെട്ട് സുരക്ഷ അതോറിറ്റി ചെയർമാൻ അനില്‍ ജയിന്റെ നേതൃത്വത്തിലാണ് പരിശോധന .സംഘത്തില്‍ രണ്ട് കേരള പ്രതിനിധികളും രണ്ടു തമിഴ്നാട് പ്രതിനിധികളുമുണ്ട്. രാവിലെ 10ന് അണക്കെട്ട് പരിശോധിച്ചതിനശേഷം ഉച്ചയ്ക്ക് മൂന്നിന് ശേഷം വലിയ കണ്ടത്തുള്ള മുല്ലപ്പെരിയാർ ഓഫീസില്‍ യോഗം ചേരും.