News
യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപെടുത്തിയ കേസ്: 19 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി

കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപെടുത്തിയ കേസിലെ പ്രതികളെ 19 വർഷത്തിന് ശേഷം പിടികൂടി സി ബി ഐ. രണ്ടു പ്രതികളെയും പിടികൂടിയത് പോണ്ടിച്ചേരിയിൽ നിന്നാണ്. കൊച്ചിയിലെ സി ജെ എം കോടതിയിലാണ് ഇവരെ ഹാജരാക്കുന്നത്. പിടിയിലായത് അഞ്ചൽ സ്വദേശിയായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശിയായ രാജേഷ് എന്നിവരാണ്. ഇന്ത്യൻ ആർമിയിൽ ജോലിചെയ്തിരുന്ന പ്രതികൾ കൊലപാതകത്തിന് ശേഷം ഒളിവിൽപ്പോവുകയായിരുന്നു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. 2012ലാണ് സിബിഐ കേസിൻ്റെ കുറ്റപത്രം സമർപ്പിച്ചത്. അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും2 പെൺകുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്