dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

പൊലീസിന്റെ മിന്നല്‍ പരിശോധന; 14 ലോറികള്‍ പിടിയില്‍

ജില്ലയില്‍ പാസ് ഇല്ലാതെയും ജി.എസ്.ടി ബില്‍ ഇല്ലാതെയും അമിത ഭാരം കയറ്റുകയും അനധികൃതമായി പാറയുത്പന്നങ്ങളും മറ്റും കടത്തുകയും ചെയ്ത 14 ലോറികള്‍ പൊലീസ് പിടിച്ചെടുത്തു.

11 ടോറസും രണ്ടു ടിപ്പറും ഒരു എസ്.ഇ ലോറിയുമടക്കം 14 വാഹനങ്ങളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇന്നലെ പുലർച്ചെ പൊലീസിന്റെ അപ്രതീക്ഷിത പരിശോധന. പുലർച്ചെ അഞ്ചിന് ആരംഭിച്ച പരിശോധന രാവിലെ എട്ടരയോടെയാണ് അവസാനിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ ഏറെയും പെരുമ്ബാവൂർ ഭാഗത്തേക്ക് സ്ഥിരമായി ഓടുന്നവയാണ്. അഞ്ചിരി, ആരക്കുഴ, കലൂർക്കാട് എന്നിവിടങ്ങളിലെ പാറമടകളില്‍ നിന്ന് ലോഡുമായെത്തിയ വാഹനങ്ങളാണ് പിടികൂടിയത്. പൊലീസ് റിപ്പോർട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാസ് ഇല്ലാതെ ഓടിച്ചതിന് ജിയോളജി വകുപ്പ് മുഖേനയും ജി.എസ്.ടി ബില്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് സെയില്‍ ടാക്സ് വകുപ്പ് മുഖേനയും അനുവദിനീയമായതില്‍ കൂടുതല്‍ ലോഡ് കയറ്റിയതിന് മോട്ടോർ വാഹന വകുപ്പ് മുഖേനയും തുടർനടപടികള്‍ സ്വീകരിക്കും.ജില്ലയിലെമ്ബാടും വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും, മണ്ണെടുപ്പും നടക്കുന്നതായി മാദ്ധ്യമ വാർത്തകള്‍ ഉയരുന്നതിനിടയിലാണ് പൊലീസ് നേരിട്ട് നടപടിയുമായി രംഗത്ത് എത്തിയതെന്നും ശ്രദ്ധേയമാണ്. തുടർന്നും ജില്ലയിലുടനീളം പൊലീസ് ഇത്തരത്തില്‍ പരിശോധനകള്‍ നടത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കും.പിടിച്ചെടുത്ത ലോറികള്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്‌ മൈതാനിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സി.ഐമാരായ എസ്. മഹേഷ്‌കുമാർ, സുബിൻ തങ്കച്ചൻ, എസ്‌.ഐമാരായ എൻ.എസ്. റോയി, ബൈജു പി. ബാബു, ജോബി ജോസഫ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.പരിശോധനയ്ക്ക്അഞ്ച്ടീമുകള്‍വിവിധ ഇടങ്ങളില്‍ അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു പൊലീസ് നടപടി. കുളമാവ്, തൊടുപുഴ സ്റ്റേഷനുകളിലെ സി.ഐമാരുടെയും കാഞ്ഞാർ, കരിങ്കുന്നം, തൊടുപുഴ സ്റ്റേഷനുകളിലെ എസ്.ഐമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.’ജില്ലയിലുടെനീളം ഇത്തരം പരിശോധനകള്‍ നടത്തും. നിയമ ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കും.”ജില്ലാ പൊലീസ് മേധാവിവിഷ്ണു പ്രദീപ് ടി.കെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button