dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപകീര്‍ത്തികരമായ വ്യാജ പ്രചരണം; പരാതി നല്‍കി വേടന്‍

കൊച്ചി: അപകീര്‍ത്തികരമായ വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് വേടന്റെ ലക്ഷ്യമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയിലാണ് വേടന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറല്‍ പൊലീസിനും പരാതി നല്‍കിയത്. തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ചിലര്‍ ഗൂഢാലോചന നടത്തി അപവാദ പ്രചരണം നടത്തുകയാണെന്നും വേടന്‍ ആരോപിച്ചു.സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ലന്നും എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്നും തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചാണ് വേടന്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തന്നെ ലക്ഷ്യം വെച്ച് ബോധപൂര്‍വം നടത്തുന്ന വ്യാജ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും വേടന്‍ സമൂഹമാധ്യത്തിലെ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വേടന്‍ വ്യക്തമാക്കിയിരുന്നുഎന്നെക്കുറിച്ച് ഒരു വ്യാജ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റസ്റ്റോറന്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാഴക്കാ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല’; എന്നാണ് വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button