ഇന്നും വില കുറഞ്ഞു; 5 ദിവസത്തിനിടെ 3000 രൂപയിലധികം ഇടിഞ്ഞ് സ്വർണ വില

കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒറ്റ ദിവസത്തിൽ തന്നെ ഏകദേശം 760 രൂപവരെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിപണിയിൽ ആശങ്കയും അവസരവുമാണ് ഒരുമിച്ച് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ മൊത്തത്തിൽ 3000-ൽ അധികം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന് സമ്മർദ്ദം സൃഷ്ടിക്കുകയാണ്. സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിലേക്ക് വരുന്ന ഡിമാൻഡും ഇപ്പോൾ അല്പം മന്ദഗതിയിലാണ്. ഗ്രാമിന് 95 രൂപ കുറഞ്ഞ് വില 13,905 രൂപയായി. പവന് 1,11,240 രൂപയാണ് വില. അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയില്ലെന്ന നിരീക്ഷണങ്ങൾ ഉയരുകയും ചെയ്തതോടെ അന്തരാഷ്ട്ര സ്വർണവില കഴിഞ്ഞ വ്യാപാരസെഷനിൽ വൻ ഇടിവ് നേരിട്ടിരുന്നു.ഇതോടെ വില ഔൺസിന് 140ലേറെ ഡോളർ ഇടിഞ്ഞ് 4238.6 ഡോളർ വരെയെത്തി. ഇന്നുവില 4352 ഡോളറിലേക്ക് തിരിച്ചുകയറിയെങ്കിലും ഇപ്പോഴുള്ളത് 4310 ഡോളർ നിലയിലാണ്.പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും ഇറാന്- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.മേയ് മാസത്തിൽ കേന്ദ്ര സർക്കാർ സ്വർണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനവ് ആഭ്യന്തര വിപണിയിലെ ഡിമാൻഡിനെ ഗണ്യമായി കുറച്ചതായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഫലമായി വിപണിയിൽ വിലയ്ക്ക് മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. അതേസമയം, നിക്ഷേപകർ അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ, വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.



